പ്രിയംവദയെ കൊന്ന് വീടിനു പിന്നില്‍ കുഴിച്ചുമൂടിയെന്ന് അയല്‍വാസി; കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി

രണ്ടുദിവസം മുമ്പാണ് വെള്ളറട പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെ കാണാതാകുന്നത്
priyamvada
പ്രിയംവദ ( priyamvada )special arrangement
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാണാതായ പനച്ചിമൂട് സ്വദേശി പ്രിയംവദയെ ( Priyamvada ) കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയെന്ന് ( murder ) അയല്‍വാസിയുടെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള അയല്‍വാസി വിനോദ് പൊലീസിനോട് ഇക്കാര്യം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കട്ടിലിന് അടിയില്‍ ഒരു കൈ കണ്ടുവെന്ന പ്രതിയുടെ മകളുടെ മൊഴിയാണ് വഴിത്തിരിവായത്.

രണ്ടുദിവസം മുമ്പാണ് വെള്ളറട പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെ കാണാതാകുന്നത്. സമീപത്തെ കശുവണ്ടി യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച പ്രിയംവദ. 12-ാം തീയതി രാവിലെ ജോലിക്ക് പോയ പ്രിയംവദ പിന്നീട് തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് സ്ത്രീയുടെ വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രിയംവദയെ കണ്ടെത്താനായി പൊലീസും നാട്ടുകാരും അന്വേഷിക്കുമ്പോള്‍, പ്രതിയായ വിനോദും, സ്ത്രീയെ കണ്ടെത്താനായോ എന്ന് അന്വേഷിക്കുമായിരുന്നു. പ്രതിയുടെ ബന്ധു പള്ളിവികാരിയോട് പറഞ്ഞ ചില സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ ഭാര്യ വിദേശത്താണ്. പ്രതിയുടെ ഭാര്യയുടെ അമ്മയും രണ്ടു കുട്ടികളുമാണ് അടുത്തടുത്തായുള്ള വീടുകളില്‍ താമസിച്ചിരുന്നത്.

പ്രതിയും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിനിടെ പ്രതി അടിക്കുകയും, പ്രിയംവദ ബോധരഹിതയായതോടെ വീട്ടിലേക്ക് കൊണ്ടുപോയി ഇടുകയും ചെയ്തു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കട്ടിലിന് അടിയില്‍ വെക്കുകയും, രാത്രി മൃതദേഹം മറവു ചെയ്തുവെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com