"പ്രവാസി" എം പി നിലമ്പൂരിനെ കുറിച്ചും ജമാഅത്തെ ഇസ്ലാമിസഖ്യത്തെ കുറിച്ചും മിണ്ടുന്നില്ല; ഗാസയെ കുറിച്ച് ആധികാരികതയോടെ സംസാരിക്കുന്നു, പ്രിയങ്കാ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ഒരുകാലത്ത് കോൺഗ്രസ് കരുണാകരൻ പോലുള്ള നേതാക്കളുടെ പാർട്ടിയായിരുന്നു, എന്നാൽ ഇന്ന് രാഹുലിന്റെ കോൺഗ്രസ് പാർട്ടി ഒരു തട്ടിപ്പ് പാർട്ടിയാണ്
Nilambur by election, Priyanka Gandhi, Rajeev Chandrasekhar
Nilambur by election : പ്രിയങ്കഗാന്ധിയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർന്യൂ ഇന്ത്യൻ എക്സപ്രസ്
Updated on
1 min read

നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം കഴിഞ്ഞ 60 വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 43 വർഷവും ഇവിടുത്തെ ജനപ്രതിനിധി കോൺഗ്രസിൽ നിന്നായിരുന്നു. എന്നാൽ. ആരും ശ്രദ്ധിക്കാത്തത് കാരണം മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പിൽ (Nilambur by election)ഈ മണ്ഡലത്തിലെ പ്രവാസിയായ എം പി എംപി പ്രത്യക്ഷപ്പെടുകയും മിഡിൽ ഈസ്റ്റിലെ യുദ്ധത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും ആധികാരികമായി പ്രസംഗിക്കുകയും ചെയ്യുന്നു. എന്നാൽ,നിലമ്പൂർ ജനത അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്, ഒരു വാക്കുപോലുമില്ല, പദ്ധതിയില്ല, ഇവിടുത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച്, വികസനത്തെക്കുറിച്ച് ഒരു ചർച്ചയുമില്ല. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

അതേ സമയം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലേർപ്പെടുന്നതിനെയും കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല.

ഒരുകാലത്ത് കോൺഗ്രസ് കരുണാകരൻ പോലുള്ള നേതാക്കളുടെ പാർട്ടിയായിരുന്നു, എന്നാൽ ഇന്ന് രാഹുലിന്റെ കോൺഗ്രസ് പാർട്ടി ഒരു തട്ടിപ്പ് പാർട്ടിയാണ് - നുണകൾ കൊണ്ടും ദരിദ്രരെ ചൂഷണം ചെയ്തും അഭിവൃദ്ധി പ്രാപിച്ച ഒരു കുടുംബത്തിന്റെ നേതൃത്വത്തിലുള്ളത്, അഴിമതിയും വികസനവുമില്ലാതെ, ജനാധിപത്യത്തെയും ജനങ്ങളെയും നുണകൾ കൊണ്ട് കൈകാര്യം ചെയ്യേണ്ട വസ്തുക്കളായി കണക്കാക്കുന്ന രീതി അവർ തുടരുന്നു. അദ്ദേഹം എക്സിൽ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com