രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

രക്താര്‍ബുദത്തിനു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്‌ഐവി (hiv) ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
high court of kerala
രക്താർബുദത്തിന് ചികിത്സയിലിരിക്കെ ഒൻപതുവയസ്സുകാരിക്ക് എച്ച്‌ഐവി (hiv) ബാധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഫയൽ
Updated on

കൊച്ചി: രക്താര്‍ബുദത്തിനു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്‌ഐവി (hiv) ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്‌പെഷല്‍ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ 2018 ല്‍ മരിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. കുട്ടിയുടെ മരണത്തിനു കാരണം എച്ച്‌ഐവി ബാധിച്ചതല്ലെന്ന് ആര്‍സിസി അറിയിച്ചു. നഷ്ടപരിഹാരത്തിന് ആര്‍സിസി ശുപാര്‍ശ ചെയ്തിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് സൂക്ഷിക്കുന്നില്ലെന്നും ആര്‍സിസി വ്യക്തമാക്കി. എന്നാല്‍ ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിഷയം നാലിന് പരിഗണിക്കാനായി മാറ്റി.

ആര്‍സിസിയില്‍ രക്തപരിശോധനാ സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ആവശ്യമായ എല്ലാ ചികിത്സയും കുട്ടിക്കു നല്‍കിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആര്‍സിസി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com