രണ്ട് സഹോദരന്മാര്‍ക്ക് ഒരു വധു; ഹിമാചല്‍ പ്രദേശിലെ പോളിയാന്‍ഡ്രി പാരമ്പര്യത്തില്‍ നടന്ന വിവാഹം

ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിമാചല്‍ പ്രദേശിലൈ 'ജോഡിധാര' ഗോത്ര ആചാരത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
himachal-pradesh-revive-rare-hatti-tribe-tradition-of-polyandry
പ്രദീപ് നേഗി, കപില്‍ നേഗി,സുനിത ചൗഹാന്‍
Updated on
1 min read

ഷിംല: രണ്ട് സഹോദരന്മാര്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹിമാചല്‍ പ്രദേശിലെ ഷില്ലായ് ഗ്രാമത്തില്‍ ഹട്ടി ഗോത്രത്തിലെ രണ്ട് സഹോദരന്മാരാണ് ഒരു സ്ത്രീയെ തന്നെ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

ഒരു സ്ത്രീ സഹോദരന്മാരോ അല്ലത്തതോ ആയ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന രീതിയായ പോളിയാന്‍ഡ്രി പാരമ്പര്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ ചടങ്ങിന് നൂറ് കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. സഹോദരന്മാരായ പ്രദീപ് നേഗിയും കപില്‍ നേഗിയും കുന്‍ഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനിന്റെയും വിവാഹം ജൂലൈ 12 മുതല്‍ 14 വരെയാണ് നടന്നത്.

himachal-pradesh-revive-rare-hatti-tribe-tradition-of-polyandry
മോദി വീണ്ടും വിദേശത്തേക്ക്; ജൂലൈ 23ന് യാത്ര തിരിക്കും; യുകെ, മാല ദ്വീപ് സന്ദര്‍ശിക്കും

സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ്-ഗിരി പ്രദേശത്ത് നടന്ന വിവാഹ ചടങ്ങില്‍ പ്രാദേശിക നാടോടി ഗാനങ്ങള്‍, പരമ്പരാഗത നൃത്തങ്ങള്‍, സാംസ്‌കാരിക ആചാരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരുന്നു. ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിമാചല്‍ പ്രദേശിലൈ 'ജോഡിധാര' ഗോത്ര ആചാരത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

അതേസമയം, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തങ്ങള്‍ ഈ തീരുമാനം എടുത്തത് എന്നാണ് വധൂവരന്മാര്‍ പറയുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രദീപ്. സഹോദരന്‍ കപില്‍ വിദേശത്തും. ഈ പാരമ്പര്യത്തില്‍ തങ്ങള്‍ക്ക് അഭിമാനമുള്ളതുകൊണ്ടാണ് ഇത് പരസ്യമായി തന്നെ പിന്തുടര്‍ന്നതെന്നും പ്രദീപ് പറയുന്നു. തങ്ങളുടേത് കൂട്ടായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സുനിതയും പ്രതികരിച്ചു. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തത്. സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

himachal-pradesh-revive-rare-hatti-tribe-tradition-of-polyandry
'നൂറ് കണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ രഹസ്യമായി കൂഴിച്ചൂമൂടി'; അന്വേഷണത്തിന് പ്രത്യേക സംഘം; ഡിജിപിക്ക് ചുമതല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com