കടുവയുടെ 'സോളോ ട്രിപ്പ്'; ദേശീയ പാതയും ജനവാസ മേഖലയും മുറിച്ചു കടന്നു, മധ്യപ്രദേശിൽ നിന്ന് ഒഡീഷ വരെ 800 കിലോമീറ്റർ ഒറ്റനടത്തം!

ദേശീല കടുവ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറ ട്രാപ്പുകളിലാണ് ഈ അപൂർവയാത്ര പതിഞ്ഞത്.
bengal tiger
bengal tigerPinterest
Updated on
1 min read

തീറ്റ തേടിയും ഇണ ചേരുന്നതിനും പോരിൽ തോറ്റാലുമൊക്കെ കടുവകൾ ദീർഘദൂരം സഞ്ചരിക്കാറുണ്ട്, എന്നാൽ അതിനൊരു പരിധിയുണ്ട്. ഇവിടെ ഒറ്റനടത്തത്തിൽ റോയൽ ബം​ഗാൾ കടുവ താണ്ടിയത് 800 കിലോമീറ്ററാണ്. മധ്യപ്രദേശിലെ വിദർഭ മേഖലയിൽ നിന്ന് ആരംഭിച്ച 'സോളോ ട്രിപ്പ്' അവസാനിച്ചത് ഒഡീഷയിലെ സിമിലിപാൽ കടുവ സങ്കേതത്തിലാണ്.

ജനുവരിയിൽ ഒഡീഷ സിമിലിപാൽ കടുവ സങ്കേതത്തിലെത്തിയ നാല് വയസ്സ് പ്രായമായ ബം​ഗാൾ കടുവയുടെ പാത പിന്തുടർന്ന വനംവകുപ്പാണ് ഈ ദീർഘദൂര യാത്രയുടെ തെളിവുകൾ പുറത്തുവിട്ടത്. ദേശീല കടുവ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറ ട്രാപ്പുകളിലാണ് ഈ അപൂർവയാത്ര പതിഞ്ഞത്.

bengal tiger
മതിവരാത്ത കാഴ്ചകള്‍....; രാമക്കല്‍മേടിനെ അറിയാം

മധ്യപ്രദേശിലെ വിദർഭ മേഖലയിൽ നിന്ന് ആരംഭിച്ചുവെന്ന് കരുതുന്ന പലായനം ഛത്തീസ്​ഗഡ് പിന്നിട്ട് ഒഡീഷയിലെ സിമിലിപാൽ കടുവ സങ്കേതത്തിലാണ് അവസാനിച്ചത്. സങ്കേതത്തിൽ പുതിയ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പരിശോധന ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു.

bengal tiger
കുറുമ്പുകാട്ടി മയക്കല്ലേ! അഭയാരണ്യത്തിലെ ഇളമുറ തമ്പുരാട്ടിക്ക് ഒന്നാം പിറന്നാൾ

ജനവാസമേഖലയും ദേശീയ പാതകളും യാത്രക്കിടെ കടുവ മുറിച്ചു കടന്നതായി സൂചനയുണ്ട്. കടുവകൾ ഇത്രദൂരം യാത്ര ചെയ്ത് മറ്റൊരു വനത്തിലെത്തുന്നത് വിരളമാണ്. 2019ൽ മഹാരാഷ്ട്രയിൽ നിന്ന് യാത്രതിരിച്ച് തെലങ്കാന ചുറ്റി തിരികെ മഹാരാഷ്ട്രയിൽ എത്തിയ 3020 കിലോമീറ്റർ യാത്രയാണ് കടുവ യാത്രയിലെ റെക്കോർഡ്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലിയിൽ 2,750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടുവ സങ്കേതങ്ങളിലൊന്നാണ് സിമിലിപാൽ, 2025 ലെ കണക്കു പ്രകാരം ഇവിടെ 27 മുതിർന്ന കടുവകളും എട്ട് കുട്ടി കടുവകളുമാണുള്ളത്.

Summary

Royal Bengal Tiger travels 800 km, Madhyapradesh to odisha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com