

കണ്ണൂർ: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്‌സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 9 ലക്ഷം രൂപ പിഴ അടക്കാനും കോടതി വിധിച്ചു.
പയ്യൂന്നൂര്‍ രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ (54) വധിക്കാന്‍ ശ്രമിച്ച കേസില്‍ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍ (35), സി മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസല്‍ (31) എന്നിവരെയാണ് തളിപ്പറമ്പ് അഡിഷനല്‍ ജില്ലാ ജഡ്ജ് കെ.എന്‍ പ്രശാന്ത് ശിക്ഷിച്ചത്.
2015 സെപ്തംബര്‍ 17 വൈകുന്നേരം ആറര മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം പ്രദേശിക നേതാവുമായ കെ. വിജയന്‍ ഓണാഘോഷ പരിപാടികള്‍ക്ക് വാടകയ്ക്കെടുത്ത സാധനങ്ങളുടെ പണം നല്‍കാന്‍ രാമന്തളി വടക്കുമ്പാട്ടുള്ള യാഷിക ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപനത്തില്‍ എത്തിയതായിരുന്നു.സ്ഥാപന ഉടമയോട് സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ വിജയന്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ശരീരത്തിന്റെ വലതു ഭാഗവും തളര്‍ന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ പയ്യന്നൂര്‍ സിഐ പി കെ മണിയായിരുന്നു കേസ് അന്വേഷണം നടത്തിയത് പ്രൊസിക്യൂഷനു വേണ്ടി പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ യു. രമേശന്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates