പെരിയ കേസ് കുരുക്കായി; ബേക്കൽ ഡിവൈഎസ്പി നിയമനത്തിൽ പ്രതിഷേധം കനത്തു; കാസർകോട് പൊലീസ് തലപ്പത്ത് അഴിച്ചുപണി

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട 2019 ഫെബ്രുവരി 17-ന് ബേക്കൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു വിശ്വംഭരൻ നായർ.
kerala police
kerala police പ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

കാസർകോട്: ബേക്കൽ ഡിവൈഎസ്‌പിയായി വി കെ വിശ്വംഭരൻ നായരെ നിയമിച്ചതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ കാസർകോട് ജില്ലയിലെ പൊലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി. വിഷയത്തിൽ പ്രതികരിക്കാൻ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിമുഖത കാണിച്ചിരുന്നെങ്കിലും, അന്നേദിവസം വൈകീട്ടോടെ തന്നെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.

kerala police
കൊരട്ടി മേൽപ്പാല നിർമ്മാണത്തിന് ഒച്ചിന്റെ വേഗത; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് - വിഡിയോ

വിശ്വംഭരൻ നായർ വിജിലൻസിലേക്ക്; പകരം വിനോദ് കുമാർ

വിവാദമായ നിയമനത്തിന് പിന്നാലെ, ബേക്കൽ ഡിവൈഎസ്പിയായി ചുമതലയേറ്റ വി. കെ. വിശ്വംഭരൻ നായരെ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് മാറ്റി. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ. വിനോദ് കുമാറാണ് ബേക്കലിലെ പുതിയ ഡിവൈഎസ്പി. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട 2019 ഫെബ്രുവരി 17-ന് ബേക്കൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു വിശ്വംഭരൻ നായർ. അന്നത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിഐ എന്ന നിലയിൽ അദ്ദേഹത്തിന് വീഴ്ച പറ്റിയിരുന്നില്ലെങ്കിൽ ഈ ഇരട്ടക്കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് പ്രകടിപ്പിച്ച പ്രധാന ആക്ഷേപം.

kerala police
കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

പെരിയ കേസും പശ്ചാത്തലവും

ഒരു കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെയും തുടർന്ന് സിപിഎം നേതാവ് എ. പീതാംബരന് നേരെ നടന്ന ആക്രമണത്തെയും തുടർന്ന് വിശ്വംഭരൻ നായർ കെഎസ്‌യു പ്രവർത്തകർക്ക് നേരെ അനാവശ്യമായി കടുത്ത നടപടികൾ സ്വീകരിച്ചതായി കോൺഗ്രസ് ആരോപിക്കുന്നു. കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരടക്കമുള്ള നേതാക്കളെയും അവരുടെ കുടുംബങ്ങളെയും പൊലീസ് നിരന്തരം വേട്ടയാടിയെന്നും, ഈ പക്ഷപാതപരമായ ഇടപെടലുകളാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമൊരുക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. ആഭ്യന്തര മന്ത്രിയുടെ സന്ദർശന വേളയിൽ തന്നെ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും നേരിട്ട് അറിയിച്ചിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഈ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സർക്കാരിന് നിലപാട് തിരുത്തേണ്ടി വന്നത്.

കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഉത്തംദാസിനെ സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡിലേക്ക് മാറ്റി നിയമിച്ചു. പാലക്കാട് ജില്ലാ ഡിസിആർബിയിൽ നിന്ന് സുനിൽ കുമാർ എമ്മിനെ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി. തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന പ്രമോദൻ കെ.വിയെ കണ്ണൂർ, കാസർകോട് മേഖലകളുടെ ചുമതലയുള്ള ഇക്കണോമിക് ഒഫൻസ് വിംഗിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

kerala police
വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ; സ്വന്തം ഉപയോഗത്തിനായി എംഡിഎംഎ വാങ്ങി തുടങ്ങി; പിന്നീട് ആഡംബര ജീവിതത്തിനായി വിൽപ്പന
kerala police
അന്വേഷിക്കും തോറും ദുരൂഹത ഏറുന്ന 'പുലച്ചിക്കല്ല്': വളരുന്ന പാറയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആയിരം വാമൊഴിക്കഥകളും
kerala police
അങ്ങനെയൊരാളോട് സത്യം പറയാൻ നിർബന്ധിക്കാമോ സർ, ചാക്കോ ലീഡറെ വീഴ്ത്തിയ ദിനം; പഴയൊരു സഭാ സമ്മേളനത്തിൻ്റെ ഓർമ
Summary

The state government has ordered a major reshuffle of police officers in Kasaragod district following intense protests by the Congress and Youth Congress over the appointment of V. K. Viswambaran Nair as Bekal DySP.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com