'ജൂഡ് അല്ല, ആന്റണി പെപ്പെ എന്ന ഒറ്റയാനാണ് നായകൻ'; എഎ റഹീം

സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നതെന്നും റഹീം
ജൂഡ് ആന്തണി ,ആന്റണി വർ​ഗീസ്, എഎ റഹീം/ഫോട്ടോ: ഫെയ്സ്ബുക്ക്
ജൂഡ് ആന്തണി ,ആന്റണി വർ​ഗീസ്, എഎ റഹീം/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ജൂഡ് ആന്തണി ജോസഫ്- ആന്റണി വർ​ഗീസ് വിവാദത്തിൽ പ്രതികരണവുമായി എഎ റഹീം എംപി. 2018 ഹിറ്റിന് നടുവിൽ നിൽക്കുമ്പോഴും ചിത്രത്തിന്റെ സംവിധായകൻ ജൂഡ് അല്ല, ആന്റണി എന്ന ഒറ്റയാനാണ് നായകൻ എന്നാണ് റഹീം പറയുന്നത്. സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലായിരുന്നു റഹീമിന്റെ പരാമർശം. 

2018ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതികവിദ്യയോ കളക്ഷന്‍ റെക്കോഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നത്. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും.- റഹീം പറഞ്ഞു. 

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാ​ദത്തേക്കുറിച്ചും താരം പറഞ്ഞു. സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ലെന്നുമാണ് റഹീം പറഞ്ഞത്. 2018 എന്ന സിനിമ ഞാന്‍ കണ്ടില്ല. വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും അവലംബിക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. 2018-നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു.- റഹിം കൂട്ടിച്ചേർത്തു. 

ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മോശമായാണ് ചിത്രീകരിച്ചത് എന്നതരത്തിൽ ആരോപണം ഉയർന്നിരുന്നു. നിരവധി പേരാണ് ഇതിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. അതോടെ ജൂഡ് മറുപടിയുമായി എത്തിയിരുന്നു. സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ജാതിയും മതവും പാർട്ടിയുമൊന്നും വലിച്ചിടരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com