'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അ​ദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും', 'തലൈവർ 173' യെക്കുറിച്ച് കമൽ ഹാസൻ

തലൈവർ 173 രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്.
Rajinikanth, Kamal Haasan
Rajinikanth, Kamal Haasanഫെയ്സ്ബുക്ക്
Updated on
1 min read

തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ. അദ്ദേഹവുമായി ഒരുമിച്ച് ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ല. രജനികാന്തിനു കൂടി ഇഷ്ടപ്പെടുന്ന ഒരു പ്രൊജക്റ്റ് വരുന്നതുവരെ കാത്തിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു. ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തലൈവർ 173 രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. സുന്ദർ സി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് ഈ മാസം രണ്ടാം തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് സുന്ദർ സി അറിയിച്ചു. ഈ സംഭവത്തിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനെ തുടർന്നാണ് കമൽ ഹാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Rajinikanth, Kamal Haasan
'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു

'സുന്ദർ സി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഒരുമിച്ചൊരു സിനിമയ്ക്ക് സാധ്യതയില്ല. ഞാനൊരു നിർമാതാവാണ്. അതുകൊണ്ട് എൻ്റെ താരമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് എനിക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന് തൃപ്തിയാകും വരെ ഞങ്ങൾ തിരക്കഥകൾ കേൾക്കുന്നത് തുടരും.

Rajinikanth, Kamal Haasan
'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍'

അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ ഒരുമിക്കുന്ന സിനിമയ്ക്കായി മറ്റൊരു കഥ തേടുകയാണ്.' കമൽ ഹാസൻ പറഞ്ഞു. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞത്.

Summary

Cinema News: Actor Kamal Haasan on Thalaivar 173.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com