71-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞും താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ. പതിവുപോലെ നടൻ മോഹൻലാലും ഇച്ഛാക്കയ്ക്ക് സ്പെഷ്യൽ ആശംസ നേർന്നിട്ടുണ്ട്. വിഡിയോയിലൂടെയാണ് ലാൽ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ അറിയിച്ചത്. തനിക്ക് ജേഷ്ഠനെപ്പോലെയല്ല മറിച്ച് ജേഷ്ഠൻ തന്നെയാണ് ഇച്ഛാക്കയെന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
മോഹൻലാൽ വിഡിയോയിൽ പറഞ്ഞതിങ്ങനെ
മനുഷ്യർ തമ്മില്‍ ജന്മബന്ധവും കര്‍മ്മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ്മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവുകൊണ്ടും ജീവിതമാതൃകയാക്കികൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മ്മബന്ധമുണ്ടാക്കാം. കൂടെപിറന്നിട്ടില്ല എന്നേയൊള്ളു എന്നിട്ടും മമ്മൂട്ടിക്ക, ഇച്ഛാക്ക എനിക്ക് വല്യേട്ടനാകുന്നത് ജേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജേഷ്ഠനെപ്പോലെയല്ല ജേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജേഷ്ഠന്‍ , വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലും പ്രചോദിപ്പിച്ചൊരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ഛാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറയുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. ഈ ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ഛാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഇച്ഛാക്ക, ലോട്ട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രയേഴ്‌സ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates