'മൂന്നു പ്രാവശ്യം വിവാഹത്തിനൊരുങ്ങി, എന്നെയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെന്‍

'എന്റെ ജീവിതത്തിലേക്ക് വരുന്ന പുരുഷന്മാരെയെല്ലാം അവര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു, ഒരിക്കലും മോശം മുഖം കാണിച്ചില്ല'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

താന്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി സുസ്മിത സെന്‍. തന്റെ ജീവിതത്തില്‍ ഏതാനും പുരുഷന്മാരെ കണ്ടുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നുമാണ് താരം പറയുന്നത്. തന്റെ ദത്തുപുത്രികളല്ല വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണമെന്നും താരം വ്യക്തമാക്കി. 

ഭാഗ്യവശാല്‍ ഏതാനും നല്ല പുരുഷന്മാരെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടുമുട്ടി. എന്നാല്‍ അവര്‍ എന്നെ നിരാശപ്പെടുത്തിയതുകൊണ്ടാണ് ഞാന്‍ വിവാഹിതയാകാതിരുന്നത്. അതില്‍ എന്റെ മക്കള്‍ക്ക് ബന്ധമൊന്നുമില്ല. അവര്‍ ഒരിക്കലും തടസമായിരുന്നില്ല. എന്റെ ജീവിതത്തിലേക്ക് വരുന്ന പുരുഷന്മാരെയെല്ലാം അവര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു, ഒരിക്കലും മോശം മുഖം കാണിച്ചില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്‌നേഹവും ബഹുമാനവും നല്‍കി. അത് കാണാന്‍ വളരെ മനോഹരമാണ്- ട്വിങ്കില്‍ ഖന്നയുമായുള്ള ടോക്ക് ഷോയില്‍ സുസ്മിത പറഞ്ഞു. 

മൂന്നു പ്രാവശ്യം താന്‍ വിവാഹത്തിന് ഒരുങ്ങിയ കാര്യവും താരം വെളിപ്പെടുത്തി. മൂന്നു വട്ടമാണ് ഞാന്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മൂന്നു തവണയും ദൈവം എന്നെ അനുഗ്രഹിച്ചു. അവരുടെ ജീവിതത്തില്‍ എന്തെല്ലാം ദുരന്തങ്ങളുണ്ടായി എന്നു എനിക്ക് പറയാനാവില്ല. ദൈവം എന്നെ സംരക്ഷിച്ചു, കൂടാതെ ഈ രണ്ട് മക്കളേയും. മോശം ബന്ധത്തിലേക്ക് അദ്ദേഹം എന്നെ തള്ളിയിട്ടില്ല- സുസ്മിത പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് മോഡല്‍ റൊഷ്മാനുമായി സുസ്മിത വേര്‍പിരിഞ്ഞത്. മൂന്നു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു തീരുമാനം. അലിഷ, റെനീ എന്നിവരാണ് സുഷ്മിതയുടെ മക്കള്‍. 2000ലാണ് റെനിയെ താരം ദത്തെടുക്കുന്നത്. 2010ല്‍ അലിഷയും സുസ്മിതയുടെ ജീവിതത്തിലേക്ക് എത്തി. മക്കള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ സുസ്മിത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com