'ബീന ആന്റണി തന്റെ മകളെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് അവര്‍ കരുതില്ലേ, ഇങ്ങനെ വേദനിപ്പിക്കരുത്'

'നമ്മളൊക്കെ മനുഷ്യരല്ലേ, നമുക്ക് സങ്കടമൊക്കെ വരില്ലേ. സീരിയലില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്'
രഞ്ജുഷ മേനോൻ,ബീന ആന്റണി/ചിത്രം: ഇൻസ്റ്റാ​ഗ്രാം
രഞ്ജുഷ മേനോൻ,ബീന ആന്റണി/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
2 min read

ടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ രഞ്ജുഷയുടെ മരണത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതിരണം. രഞ്ജുഷയുടെ മരണത്തില്‍ താനിട്ട പോസ്റ്റിനെ വളച്ചൊടിച്ചു എന്നാണ് ബീന ആന്റണി പറയുന്നത്. ഇത് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും താരം പറഞ്ഞു. 

ബീന ആന്റണിയുടെ വാക്കുകള്‍

ഒരാളുടെ മരണം എന്നു പറയുന്നത് ഏറ്റവും ദുഃഖമുള്ള കാര്യമാണ്. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ ഞെട്ടി. ഞാന്‍ രഞ്ജുഷയുടെ മരണത്തിലിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് യൂട്യൂബ് ചാനലുകളില്‍ വരുന്നതു കൊണുമ്പോള്‍ സങ്കടം തോന്നും. താരോത്സവം ചെയ്യുമ്പോള്‍ രഞ്ജുഷ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. നല്ലൊരു ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. 

അവളുടെ ആദ്യ വിവാഹത്തിന് ഞാനും മനുവും പോയിരുന്നു. അമ്മയൊക്കെയായിട്ട് നല്ലൊരു ബന്ധമുണ്ടായിരുന്നു. അതിനു ശേഷം ഒരു ബന്ധവുമുണ്ടായില്ല. അവള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നില്ല. വല്ലപ്പോഴും മെസേജ് അയക്കുക മാത്രമാണ് ചെയ്തിരുന്നത്. ഈ അടുത്ത കാലത്തും അവളോട് സംസാരിച്ചിരുന്നു. മരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. സീരിയലില്‍ അഭിനയിക്കുന്ന എല്ലാവരേക്കുറിച്ചും നമുക്ക് അറിയാന്‍ പറ്റില്ലല്ലോ. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിച്ചും കളിച്ചും പോകും. അവരുടെയൊക്കെ ഉള്ളില്‍ എന്താണെന്നും അവര്‍ക്ക് എന്താണ് പ്രശ്‌നമെന്നോ അറിയാന്‍ നമുക്ക് പറ്റില്ല. എന്റെ പ്രശ്‌നങ്ങള്‍ എന്റെ ഏറ്റവും അടുത്ത ആത്മമിത്രങ്ങള്‍ക്കേ അറിയാന്‍ പറ്റൂ. രഞ്ജുഷയുടെ ആത്മ സുഹൃത്തുക്കള്‍ക്കുപോലെ അവള്‍ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. 

എന്നിട്ടും ചിലര്‍ ഇടുന്ന തമ്പ്‌നെയില്‍സ് കാണുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. അവളുടെ വീട്ടുകാരൊക്കെ ഇത് കാണില്ലേ. ബീന ആന്റണി എന്റെ മകളെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് അവരൊക്കെ കരുതില്ലേ. രഞ്ജുഷയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. കേട്ടു കേള്‍വികള്‍ മാത്രമാണ് ഉള്ളത്. പ്രശ്‌നത്തില്‍ കൂടെ നില്‍ക്കാതെ മരിച്ചപ്പോള്‍ സങ്കടപ്പെടുന്നു എന്ന് ചിലര്‍ പറയും. എല്ലാവരുടേയും പ്രശ്‌നങ്ങള്‍ നമുക്ക് അറിയാന്‍ പറ്റുമോ. 

'രഞ്ജുഷയ്ക്ക് ലിവിങ് ടുഗെതര്‍, രഞ്ജുഷയ്ക്കും പങ്കാളിക്കും ഇടയില്‍ സംഭവിച്ചത്... ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത്' എന്താണ് ഇതിന്റെ അര്‍ത്ഥം. എന്തൊരു മോശമാണ് ഇത്. ദയവു ചെയ്ത് ഇങ്ങനെ ചെയ്യരുത്. നമ്മളൊക്കെ മനുഷ്യരല്ലേ, നമുക്ക് സങ്കടമൊക്കെ വരില്ലേ. സീരിയലില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. ഞാന്‍ അസുഖം ബാധിച്ചു കിടക്കുന്ന സമയത്തെ ചിത്രങ്ങളൊക്കെ വച്ചാണ് തമ്പ്‌നെയില്‍. അത് എന്തിനാണ്, ഞാനാണോ മരിച്ചു കിടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com