'മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം'; ഭാവന പറയുന്നു

എല്ലാവരും ചോദിച്ചത് ഒരേയൊരു ചോദ്യം. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല
Bhavana, Mammootty
Bhavana, Mammootty
Updated on
2 min read

മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരികെ വന്നതിനെക്കുറിച്ചും ഭാവന. ആദം ജോണിന് ശേഷം താന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. ആഷിഖ് അബുവും പൃഥ്വിരാജുമടക്കം തന്നെ സിനിമകള്‍ക്കായി സമീപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തോട് പോലും നോ പറഞ്ഞുവെന്നും ഭാവന പറയുന്നു.

Bhavana, Mammootty
'ഇതിപ്പോ ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ!'; ​ഗോസിപ്പുകളെയെല്ലാം കാറ്റിൽ പറത്തി തൃഷയും നയൻതാരയും

പിന്നീട് താന്‍ തിരികെ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ വരുന്നത്. ഈ സിനിമയോടും താന്‍ ആദ്യം നോ ആണ് പറഞ്ഞതെന്നും ഭാവന പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

Bhavana, Mammootty
'കുടുംബത്തിന്റെ നഷ്ടത്തിന് പരിഹാരമില്ല, അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു'; ഹരീഷിന്റെ പോസ്റ്റില്‍ ബാദുഷ; ഗ്യാപ്പില്‍ ഗോളടിക്കരുതെന്ന് സോഷ്യല്‍ മീഡിയ

ആദം ജോണിന് ശേഷമുള്ള ഇടവേള ഞാന്‍ പ്ലാന്‍ ചെയ്തതല്ല. ഇപ്പോള്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. പെട്ടെന്നൊരു നാള്‍ എനിക്ക് മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കണം എന്ന് തോന്നി. അതിലൂടെ എനിക്കൊരു കംഫര്‍ട്ട് ലഭിച്ചു. ആദം ജോണ്‍ കഴിഞ്ഞ്, ഞാന്‍ കല്യാണം കഴിക്കുകയും ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു. ഇടയ്ക്ക് വന്ന് വീട്ടുകാരെ കാണുമായിരുന്നു. എങ്കിലും ഞാന്‍ ഇവിടെയില്ല എന്നത് കംഫര്‍ട്ടബിളായിരുന്നു. ആ ഇടവേള എന്റെ തിരഞ്ഞെടുപ്പായിരുന്നു.

മലയാള സിനിമയില്‍ നിന്നും സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാനും കഥകള്‍ കേള്‍ക്കാനും പറഞ്ഞിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ ഒക്കെ വിളിച്ചു. മമ്മൂക്കയുടെ സിനിമയോടും ഞാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ നോ പറഞ്ഞതെന്ന് ചോദിച്ചാല്‍ അറിയില്ല. ശരിക്കും എനിക്കും ഉത്തരമില്ല. പക്ഷെ ഞാന്‍ അതില്‍ ഒക്കെയായിരുന്നു. ആ ബബിള്‍ പൊട്ടിച്ച് പുറത്ത് വരാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

തിരികെ വരാന്‍ സമയമെടുത്തു. നാലോ അഞ്ചോ വര്‍ഷം വേണ്ടി വന്നു. മലയാള സിനിമ ചെയ്യാന്‍ പ്ലാനേ ഉണ്ടായിരുന്നില്ല. കന്നഡ സിനിമകള്‍ ചെയ്യുകയായിരുന്നു. ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നുവിലേക്ക് വിൡക്കുന്നത്. എന്റെ ആദ്യ പ്രതികരണം നോ ആയിരുന്നു. കഥ കേള്‍ക്കൂവെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പത്ത് മിനുറ്റെങ്കിലും കഥ കേള്‍ക്കാന്‍ തരൂവെന്ന് പറഞ്ഞു. വേണ്ട, കഥ കേട്ടാല്‍ നോ പറയുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നുമെന്ന് ഞാന്‍ പറഞ്ഞു.

അവര്‍ പല വഴിക്കും ശ്രമിച്ചു. എന്റെ സുഹൃത്തുക്കളോടൊക്കെ ചോദിച്ചു. അവര്‍ എല്ലാവരും എന്നോട് ചോദിച്ചത് ഒരേയൊരു ചോദ്യമാണ്. മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിലൂടെ നീ എന്താണ് നേടുന്നത്? എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെ, എങ്ങനെ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചുവോ, അതുപോലെ തന്നെ ആ തിരക്കഥ കേള്‍ക്കാനും ഞാന്‍ തീരുമാനിച്ചു. കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് തിരികെ വരുന്നത്. പിന്നീട് മലയാളത്തിലും കന്നഡയിലും സിനിമകള്‍ ചെയ്തുവരികയാണ്.

Summary

Bhavana about her break and comeback to malayalam cinema. she even said no to a Mammootty movie. But this question made her rethink her decision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com