'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകൾ കൃഷ്ണ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Bollywood director Vikram Bhatt arrested
Vikram Bhattx
Updated on
1 min read

മുംബൈ: സിനിമ സംവിധാനം ചെയ്യാമെന്നു പറഞ്ഞ് 30 കോടി രൂപ തട്ടിയെന്ന പരാതിയിൽ ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ. മരിച്ചു പോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്നു വാ​ഗ്ദാനം ചെയ്തു 30 കോടി രൂപ തട്ടിയെടുത്തുവെന്ന ഡോ. അജയ് മുർദിയ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ പരാതിയുമായി ബന്ധപ്പെട്ട് വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകൾ കൃഷ്ണ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രാജസ്ഥാൻ പൊലീസും മുംബൈ പൊലീസും സംയുക്തമായി സംയുക്തമായി നടത്തിയ ദൗത്യത്തിൽ ഭാര്യാ സഹോദരിയുടെ വീട്ടിൽ നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്ദിരാ ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ ഡോ. അജയ് മുർദിയയുടെ പരാതിയിൽ വിക്രം ഭട്ട് അടക്കമുള്ളവർക്കെതിരെ ഒരാഴ്ച മുൻപാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് അറസ്റ്റ്.

Bollywood director Vikram Bhatt arrested
ഒന്ന് കാണണം, ഫോട്ടോയെടുക്കണം! അജിത്തിനെ കാണാനായി ആരാധകരുടെ നീണ്ട ക്യൂ; യാതൊരു മടിയുമില്ലാതെ താരം

മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുർദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാ​ഗ്ദാനം ചെയ്തണ് പണം വാങ്ങിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. വിക്രം ഭട്ടിനെ ഉദയ്പുരിലേക്ക് കൊണ്ടു പോകാനായി രാജസ്ഥാൻ പൊലീസ് ബാന്ദ്ര കോടതിയിൽ ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ സമർപ്പിക്കും.

Bollywood director Vikram Bhatt arrested
101 കിലോയില്‍ നിന്നും 71 കിലോയിലേക്ക്; സിമ്പുവിന്റെ മാറ്റത്തിന് പിന്നില്‍; വെളിപ്പെടുത്തി താരം
Summary

Bollywood director Vikram Bhatt has been arrested by a joint Rajasthan–Mumbai Police team in an alleged Rs. 30 crore IVF-fraud case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com