

സൈബർ ആക്രമണത്തിന് ഇരയായ നടൻ മമ്മൂട്ടിക്കു പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ഒരു വിഭാഗം വിദ്വേഷ പ്രചാരണവും സൈബർ ആക്രമണവും നടത്തിയത്. സംഭവത്തിൽ മമ്മൂട്ടിക്കു പിന്തുണയറിയിച്ച് നിരവധി പേർ രംഗത്തെത്തി. മന്ത്രിമാരായ കെ.രാജൻ, വി ശിവൻകുട്ടി, കെ.സി വേണുഗോപാൽ എന്നിവര്‍ സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചു.
മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല എന്നാണ് മമ്മൂട്ടിയെ പിന്തുണച്ച് മന്ത്രി കെ. രാജൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇന്നലെ മന്ത്രി വി ശിവൻകുട്ടിയും ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയ്ക്കൊപ്പമെന്ന് അറിയിച്ചിരുന്നു. ആ പരിപ്പ് ഇവിടെ വേവില്ല...മമ്മൂട്ടി മലയാളിയുടെ അഭിമാനം... എന്നായിരുന്നു മന്ത്രി ശിവൻകുട്ടി കുറിച്ചത്.
കഴിഞ്ഞ ദിവസം പുഴുവിന്റെ സംവിധായക റത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണം തുടങ്ങിയത്. 2022 ലാണ് പുഴു പുറത്തിറങ്ങിയത്. റത്തീനയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി, വാസുദേവ് സജീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡിലെത്തിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ചർച്ചയാവുകയും പ്രശംസകൾ നേടുകയും ചെയ്തിരുന്നു. ടോക്സിക് പേരന്റിങും ഇന്നും നിലനിന്നു പോകുന്ന സവർണ മനോഭാവവുമെല്ലാം സിനിമ ചർച്ച ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മന്ത്രി കെ രാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates