'പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യം'

ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.
Deepika Padukone, Ranjith Sankar
Deepika Padukone, Ranjith Sankarഫെയ്സ്ബുക്ക്
Updated on
1 min read

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി സിനിമയിൽ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാർത്തയായി മാറിയിരുന്നു. നടിയുടെ ഡിമാന്റുകൾ അം​ഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ നടിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ സിനിമാ നിർമാതക്കളോട് എല്ലാത്തിനും സാലറി ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കുറിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.

ഫെയ്സ്ബുക്കിലൂടെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. തൻ്റെ ആറു കരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. - എന്നാണ് രഞ്ജിത് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Deepika Padukone, Ranjith Sankar
സുബീൻ ​ഗാർ​ഗിന്റെ മരണം: സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്; അസമിൽ മൂന്ന് ദിവസം ദുഃഖാചരണം

അതേസമയം കൽക്കിയിലെ അവസരം ദീപികയാണ് നിരസിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാ​ഗത്തിൽ നടിക്ക് മുഴുനീള കഥാപാത്രമായിരുന്നുവെന്നും എന്നാൽ രണ്ടാം ഭാ​ഗത്തിൽ അത് വെട്ടിച്ചുരുക്കിയതു കൊണ്ടാണ് നടി സിനിമ വേണ്ടെന്ന് വച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

Deepika Padukone, Ranjith Sankar
'എമ്പുരാന്‍ വീണു, ഇനി ഇന്‍ഡസ്ട്രി ചന്ദ്ര ഭരിക്കും'; മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക

തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.

Summary

Cinema News: Director Ranjith Sankar against Deepika Padukone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com