'കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് തോന്നി'; ഇന്ത്യൻ 2 നിരസിച്ചതിനേക്കുറിച്ച് ആർ ജെ ബാലാജി

അത് തുടങ്ങിയപ്പോഴേക്കും എന്റെ എൽകെജി റിലീസ് ചെയ്തു.
RJ Balaji
ആർ ജെ ബാലാജിഇൻസ്റ്റ​ഗ്രാം
Updated on
1 min read

തമിഴിൽ നായകനായും സംവിധായകനായും തിളങ്ങി നിൽക്കുകയാണിപ്പോൾ ആർ ജെ ബാലാജി. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന താരങ്ങളിലൊരാൾ കൂടിയാണ് ബാലാജി. നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു ബാലാജിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ജൂനിയർ റൗഡി എന്ന ബാലാജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2020 ൽ നയൻതാരയെ നായികയാക്കി മൂക്കുത്തി അമ്മൻ എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തു.

ചിത്രത്തിൽ നായകനായെത്തിയതും ബാലാജി തന്നെയായിരുന്നു. ഇപ്പോഴിതാ കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിലെ വേഷം നിരസിച്ചതിന്റെ കാരണം പറയുകയാണ് അദ്ദേഹം. ചെന്നൈയില്‍ നടന്ന ഫാന്‍ മീറ്റിലാണ് ബാലാജി ഇക്കാര്യം വെളിപ്പെടുത്തിയത്. "ഇന്ത്യൻ 2 വിൽ അഭിനയിക്കാൻ ശങ്കർ സാർ എന്നെ സമീപിച്ചിരുന്നു. 2015-2016 സമയത്തായിരുന്നു അത്. അതെന്നെ സംബന്ധിച്ച് വലിയ അഭിമാനകരമായ നിമിഷമായിരുന്നു.

എന്നാൽ ആ സിനിമ തുടങ്ങാൻ കുറേ വൈകി. അത് തുടങ്ങിയപ്പോഴേക്കും എന്റെ എൽകെജി റിലീസ് ചെയ്തു. അതോടെ ഇന്ത്യൻ 2 വിനേക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സിദ്ധാർഥ്, എസ്‌ജെ സൂര്യ തുടങ്ങിയവരെപ്പോലെയുള്ളവർ ആ സിനിമയുടെ ഭാ​ഗമാണ്. അപ്പോൾ എനിക്കെന്തായിരിക്കും ആ സിനിമയ്ക്കായി ചെയ്യാൻ കഴിയുക എന്നാണ് ഞാൻ ചിന്തിച്ചത്. കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

സാങ്കേതികമായി മികവ് പുലർത്തുന്ന വലിയ ക്യാൻവാസ് സിനിമകളിൽ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ലോകേഷ് കനകരാജ് ഓഫർ തന്നപ്പോൾ അതിൽ ആറോ ഏഴോ മിനിറ്റ് മാത്രമേ എനിക്ക് റോളുണ്ടായിരുന്നുള്ളൂ. അത്തരം സിനിമകൾ‌ ചെയ്യാൻ എനിക്ക് ആ​ഗ്രഹമില്ല. സൊർ​ഗവാസൽ പോലെയുള്ള സിനിമകൾക്ക് 20 കോടിയോളം രൂപയാണ് നിർമ്മാതാക്കൾ ചെലവഴിക്കുന്നത്.

അപ്പോൾ അത്തരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എൻ്റെ ഏറ്റവും മികച്ചത് നൽകാനും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു."- ബാലാജി പറഞ്ഞു. സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സൊർ​ഗവാസൽ ഈ മാസം 29നാണ് റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com