'വെറുമൊരു സം​ഗീത സംവിധായകൻ അല്ല, ഞാനാദ്യമായി സിനിമ ചെയ്തപ്പോഴും അദ്ദേഹം എന്നെ വിശ്വസിച്ചു'; റഹ്മാനെക്കുറിച്ച് ഇംതിയാസ് അലി

ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം തന്നെയാണ് ചെയ്യുക.
Imtiaz Ali
Imtiaz Aliവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളാണ് ഇംതിയാസ് അലി. ഹൈവേ, ജബ് വി മെറ്റ്, തമാശ, റോക്ക് സ്റ്റാര്‍ എന്നിങ്ങനെ മറക്കാനാകാത്ത ഒരുപിടി സിനിമകള്‍ അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഇംതിയാസിന്റെ നിരവധി സിനിമകൾക്ക് എ ആർ റഹ്മാൻ ആയിരുന്നു സം​ഗീത സംവിധാനം ഒരുക്കിയത്. ഈ ​ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ എ ആർ റഹ്മാനെക്കുറിച്ച് ഇംതിയാസ് അലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എ ആര്‍ റഹ്മാനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് ഇംതിയാസ് പറയുന്നു. എന്റെ സിനിമയില്‍ അദ്ദേഹം സംഗീതം നല്‍കിയ പാട്ടുകള്‍ക്ക് പുറമേ, സിനിമയുടെ മറ്റ് ഭാഗങ്ങള്‍ക്കായി എനിക്ക് അയച്ചു തരുന്ന സംഗീതം എന്നെ വലിയരീതിയില്‍ സ്വാധീനിക്കാറുണ്ട്. സിനിമയോടൊപ്പം റഹ്മാന്‍ സാര്‍ ഉണ്ടാകും.

ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം തന്നെയാണ് ചെയ്യുക. ഒരു മ്യൂസിക്കും ഇല്ലാത്ത ഭാഗങ്ങളിലും അദ്ദേഹം ഒരു കൊളാബറേറ്ററാണ്. വെറുമൊരു സംഗീത സംവിധായകന്‍ മാത്രമല്ല. അദ്ദേഹം ആ സിനിമയിലെ വലിയൊരു കൊളാബറേറ്ററാണ്. ഞാനാദ്യമായി സിനിമ ചെയ്തപ്പോഴും എ ആര്‍ റഹ്മാന്‍ സാര്‍ എന്നില്‍ വിശ്വസിച്ചു. അതൊരു ഭാഗ്യമാണ്, ഇംതിയാസ് പറയുന്നു.

Imtiaz Ali
'രാത്രി 11 മണി കഴിഞ്ഞിട്ടും സെറ്റിൽ ഭക്ഷണമെത്തിയില്ല; എന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടി'

ഒരു ട്രാക്ക് കൊടുക്കാമെന്ന് പറഞ്ഞ് വെറുതെ എന്തെങ്കിലും ചെയ്യുകയല്ല എആര്‍ റഹ്‌മാന്‍ ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതം തന്റെ തിരക്കഥയിലും ഒരു മാറ്റം കൊണ്ട് വരാന്‍ ഇന്‍സ്പയര്‍ ചെയ്യാറുണ്ടെന്നും ഇംതിയാസ് അലി കൂട്ടിച്ചേര്‍ത്തു. അതാണ് തനിക്ക് കിട്ടിയ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

Imtiaz Ali
'നീ പുഴുത്ത് നരകിച്ചേ ചാകൂ; പുഴുങ്ങിയ ചേമ്പ് വായിലിട്ട പോലെ സംസാരം; നിന്റെ അന്ത്യം ഞങ്ങള്‍ കാണും'; നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ!

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ലാത്ത ഇതിഹാസമാണ് എ ആര്‍ റഹ്മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച റഹ്മാന്‍ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങളാണ് സംഗീതാസ്വാദകര്‍ക്ക് നല്‍കിയിട്ടുള്ളത്.

Summary

Cinema News: Director Imtiaz Ali talks about A R Rahman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com