'അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഇന്നും പലരും ഞെട്ടും'; ജയിംസ് ചാക്കോയെക്കുറിച്ച് മകൻ

ജയിംസ് ചാക്കോയുടെ ജന്മദിനത്തിൽ മകൻ ജിക്കു ജയിംസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്
ജയിംസ് ചാക്കോ, ജിക്കു ജയിംസ്/ ഫെയ്സ്ബുക്ക്
ജയിംസ് ചാക്കോ, ജിക്കു ജയിംസ്/ ഫെയ്സ്ബുക്ക്
Updated on
1 min read

ലയാള സിനിമയിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു ജയിംസ് ചാക്കോ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരം ലോകത്തുനിന്നു വിടപറഞ്ഞിട്ട് 16 വർഷമാവുകയാവുകയാണ്. ജയിംസ് ചാക്കോയുടെ ജന്മദിനത്തിൽ മകൻ ജിക്കു ജയിംസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ ഇപ്പോഴും ‌അപ്പൻ മായാതെ നിൽക്കുന്നുണ്ട് എന്നാണ് ജിക്കു കുറിച്ചത്. 

ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്നു മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും, അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വിഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. ലവ് യു അപ്പാ.- ജിക്കു കുറിച്ചു. 

അന്തരിച്ച താരങ്ങളായ നെടുമുടി വേണു, ഇന്നസെന്റ്, മുരളി, ​ഗോപി, എന്നിവർക്കൊപ്പമുള്ള ജയിംസ് ചാക്കോയുടെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. ആർട് ആൻഡ് പ്രൊഡക്‌ഷൻ മാനേജരായി സിനിമയിൽ എത്തിയ ജയിംസ് ചാക്കോ പിന്നീട് നെടുമുടി വേണുവിന്റെ മാനേജരായി. പിന്നീടാണ് സിനിമ അഭിനയത്തിലേക്ക് തിരിയുന്നത്. 2007ൽ ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com