കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; വീട് വയ്ക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്

സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്
കൊല്ലം സുധി / ഫോട്ടോ: ഫെയ്സ്ബുക്ക്, സുധിയുടെ കുടുംബം ബിഷപ് നോബിൾ ഫിലിപ്പിനൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
കൊല്ലം സുധി / ഫോട്ടോ: ഫെയ്സ്ബുക്ക്, സുധിയുടെ കുടുംബം ബിഷപ് നോബിൾ ഫിലിപ്പിനൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read


മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം കേരളത്തിന് നൊമ്പരമായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിയാണ് താരം വിടപറഞ്ഞത്. വീടു വയ്ക്കുക എന്നതായിരുന്നു സുധിയുടെ ഏറ്റവും വലിയ ആ​ഗ്രഹം. ഇപ്പോൾ സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വീടു വയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. 

ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിയുടെ കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥലം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ സുധിയുടെ ഭാര്യയ്ക്കും മകനും ബിഷപ്പ് കൈമാറി. 

ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് നോബിൾ ഫിലിപ്പ്. തനിക്ക് കിട്ടിയ കുടുംബസ്വത്തിൽ നിന്നാണ് ഏഴ് സെന്റ് സ്ഥലം സുധിയുടെ കുടുംബത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥലത്തിന് സമീപത്തായി തനിക്ക് വീട് പണിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. സുധിയുടെ വീടിന്റെ പണി വൈകാതെ ആരംഭിക്കുമെന്നും വ്യക്തമാക്കി. 

ഊണിലും ഉറക്കത്തിലുമുള്ള സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു വീട് എന്നത് എന്നാണ് ഭാര്യ രേണു പറഞ്ഞത്. ആറു മാസത്തിനുള്ളിൽ വീടു വയ്ക്കുമെന്ന് മരിക്കുന്നതിന് തൊട്ടുമുൻപും പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ആത്മാവിന് സന്തോഷമായിട്ടുണ്ടാകുമെന്നും രേണു പറഞ്ഞു. സ്ഥലം നൽകി ബിഷപ്പിനും മറ്റ് എല്ലാവരോടും രേണു നന്ദി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com