ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചിത്ര; കണ്ണീര്‍ക്കാഴ്ച, വിഡിയോ

ഗായിക സുജാതയും ചിത്രയ്‌ക്കൊപ്പം ജാനകിയമ്മയെ കാണാനെത്തിയിരുന്നു
KS Chithra
KS Chithra
Updated on
1 min read

ഉള്ളുലഞ്ഞാണ് സംഗീത ലോകം തങ്ങളുടെ ജാനകിയമ്മയ്ക്ക് യാത്രമൊഴി ചൊല്ലുന്നത്. എസ് ജാനകിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സംഗീത ലോക ഒഴുകിയെത്തുകയാണ്. ജാനകിയുടെ മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞു നില്‍ക്കുന്ന കെഎസ് ചിത്ര സങ്കടക്കാഴ്ചയായി മാറുകയാണ്. ഗായിക സുജാതയും ചിത്രയ്‌ക്കൊപ്പം ജാനകിയമ്മയെ കാണാനെത്തിയിരുന്നു.

സ്ഥാനം കൊണ്ട് തന്റെ ഗുരുവും അമ്മയുമെല്ലാമായിരുന്നു ജാനികയെന്നാണ് കെഎസ് ചിത്ര പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് വിട ചൊല്ലുമ്പോള്‍ വേദന സഹിക്കാനാകാതെ അവര്‍ പൊട്ടിക്കരയുകയായിരുന്നു. മൈസൂരുവിലെ പൊതുദര്‍ശനത്തില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ സംഗീതാസ്വാദകരുടെയാകെ ഉള്ളുലയ്ക്കുകയാണ്.

സിനിമ-സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ജാനകിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഇതിഹാസ ഗായിക വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജാനകി ഏഴരയോടെ അന്തരിക്കുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂര്‍വ ഗായികയാണ് ജാനകി. 17 ഭാഷകളില്‍ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് 4 തവണ അവര്‍ക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി. 2013-ല്‍ രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ അത് നിരസിച്ചു.

KS Chithra
ലക്ഷ്മി നക്ഷത്രയുടേത് 'ചാരിറ്റി പോണ്‍'; പട്ടി പ്രസവിച്ചപ്പോള്‍ ഇട്ട തമ്പ് കണ്ടതാണ്; എന്തേ രേണുവിനെ കാണാന്‍ പോകാത്തത്? തുറന്നടിച്ച് സീക്രട്ട് ഏജന്റ്
KS Chithra
ഓടി അടുത്ത് ചെന്ന് സംസാരിച്ചിട്ടും മമ്മൂക്ക മൈന്റാക്കാതെ പോയി, പിന്നെയാണ് കാരണം മനസിലായത്: ശിവദാസ് കണ്ണൂര്‍
KS Chithra
'എസ് ജാനകി... അതെന്റെ പേര് അല്ലേ', അമ്മയും മകനും ഒരു ഫ്രെയിമിൽ; വൈറലായി '96' സിനിമയിലെ ഡിലീറ്റഡ് സീൻ
Summary

KS Chithra could not control her tears as she says final good bye to S Janaki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com