3 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയിട്ടില്ല, അനാവശ്യ മെസേജിന് മറുപടി പറയാന്‍ അന്‍സിബ ബാധ്യസ്ഥയായിരുന്നു: ലക്ഷ്മി പ്രിയ

അന്‍സിബയുടെ മെസേജ് കുടുംബ ജീവിതത്തെ ബാധിക്കുമെന്നായപ്പോഴാണ് പരാതിപ്പെട്ടത്
Lakshmi Priya, Ansiba
Lakshmi Priya, Ansiba
Updated on
1 min read

അന്‍സിബയുടെ ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മി പ്രിയ. അന്‍സിബയുടെ പരാതിയില്‍ മൊഴി നല്‍കാനായി എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. മൂന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ലക്ഷ്മി പ്രിയ. ഒരു മണിക്കൂറും 17 മിനുറ്റുമാണ് പൊലീസ് സ്റ്റേഷനില്‍ ചെലവിട്ടതെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

Lakshmi Priya, Ansiba
മൗത്ത് പബ്ലിസിറ്റിയുടെ കരുത്ത്; കേരള ബോക്‌സ് ഓഫീസിലും 'ബ്ലാസ്റ്റ്'; അര്‍ജുന്‍ ചിത്രം ഇതുവരെ നേടിയത്!

''എന്റെ കയ്യിലുള്ള തെളിവുകള്‍ നല്‍കും. അവരും പല രീതിയിലുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു. അവിടെ എത്ര സമയം ചെലവിട്ടുവെന്നും അവിടെ എന്ത് നടന്നുവെന്നുമെല്ലാം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ട്. അത് ഞാന്‍ കൈമാറും'' ലക്ഷ്മി പ്രിയ പറയുന്നു.

Lakshmi Priya, Ansiba
'51 മുറിവ്, ഒന്നര വയസ്സ്; ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി'; അശ്വതി ശ്രീകാന്ത് പറയുന്നു

''അടിസ്ഥാനമില്ലാത്ത പരാതിയെന്നത് അവരുടെ വേര്‍ഷനാണ്. എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥയാണ്. ഡിസംബര്‍ 10 ന് വന്ന മെസേജിന് ജനുവരി 21 വരെ ഞാന്‍ പരാതി കൊടുത്തിട്ടില്ല. ജനുവരി 22 നാണ് പരാതി കൊടുക്കുന്നത്. എന്റെ ഫോണിലേക്ക് അയക്കുന്ന അനാവശ്യമായ മെസേജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനല്ലേ. നിയമപരമായി പോകാനുള്ള അവകാശം എനിക്കുണ്ട'' താരം പറയുന്നു.

മൂന്ന് മണിക്കൂര്‍ സ്‌റ്റേഷനില്‍ ഇരുത്തിയോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് പൊലീസാണ്. പക്ഷെ എന്റെ ഓര്‍മയില്‍ 1 മണിക്കൂറും 17 മിനുറ്റും 20 സെക്കന്റും മാത്രമാണ് അവിടെ ഇരുന്നത്. ഇത്ര കൃത്യമായി പറയാന്‍ കാരണം എന്റെ കയ്യില്‍ വ്യക്തമായ തെളിവുള്ളതിനാലാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ഞങ്ങള്‍ രണ്ടു പേരും ഒരു സംഘടനയിലെ അംഗങ്ങളാണ്. എന്നാല്‍ സംഘടനയ്ക്ക് പുറത്തൊരു കാര്യം ചെയ്യുമ്പോള്‍ അതില്‍ സംഘടനയ്ക്ക് എന്ത് ബാധ്യതയാണുള്ളത്? സംഘടനയാണോ അത് അന്വേഷിക്കേണ്ടത്? ഞങ്ങള്‍ രണ്ടു പേര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കേണ്ടത് സംഘടനയല്ലെന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. തന്റെ കുടുംബ ജീവിതത്തെ തകര്‍ക്കുന്ന രീതിയുള്ള വാട്‌സ് ആപ്പ് സന്ദേശം അന്‍സിബ അയച്ചതിനാലാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

Summary

Lakshmi Priya on Ansiba Hassan's allegations. Says she never got the clarification from Ansiba about her messages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com