'ഒരു സിനിമാ ബാക്ക്​ഗ്രൗണ്ടുമില്ലാതെ, ഈ വഴിയിലെത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല'

അപ്പോൾ ഞാൻ കണ്ണാടിയുടെ മുൻപിൽ നിന്ന് കരഞ്ഞു നോക്കും.
Mahima Nambiar
Mahima Nambiarവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആ​ഗ്രഹമൊക്കെ തനിക്കുമുണ്ടായിരുന്നെന്ന് മഹിമ നമ്പ്യാർ. ഒരു സിനിമാ ബാക്ക്​ഗ്രൗണ്ടുമില്ലാതെ ഈ വഴിയിൽ എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്നും മഹിമ പറഞ്ഞു. മ‌ണ്ഡാടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ.

"സിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആ​ഗ്രഹമൊക്കെയായിരുന്നു. സിനിമയൊക്കെ കാണുമ്പോൾ, സീനുകളൊക്കെ കണ്ണാടിയുടെ മുൻപിൽ നിന്ന് ചെയ്ത് നോക്കുക. ഇമോഷണലായി കരയുമല്ലോ നമ്മൾ, അപ്പോൾ ഞാൻ എങ്ങനെയാണ് കരയുന്നതെന്ന് കാണാൻ ഒക്കെ എനിക്ക് തോന്നും. അപ്പോൾ ഞാൻ കണ്ണാടിയുടെ മുൻപിൽ നിന്ന് കരഞ്ഞു നോക്കും.

അതെപ്പോഴും ഉള്ളിലുണ്ടായിരുന്നു. അങ്ങനെയൊക്കെ ചെയ്ത് നോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കലും നമ്മൾ ഒരു സിനിമാ ബാക്ക്​ഗ്രൗണ്ടുമില്ലാതെ നിൽക്കുമ്പോൾ, അങ്ങനെയൊരു വഴിയിലെത്തിപ്പെടുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. പിന്നെ എനിക്ക് മലയാളത്തിൽ ചെയ്യണമെന്നുണ്ടായിരുന്നു. ഞാൻ തുടങ്ങിയതൊക്കെ തമിഴിലായിരുന്നു.

എപ്പോഴാ മലയാളത്തിൽ ചെയ്യുന്നത് എന്ന് എല്ലാവരും ചോദിക്കും. അങ്ങനെ ആർഡിഎക്സിലൂടെ തിരിച്ചുവന്നു. അതിന് ശേഷം ഏകദേശം രണ്ട് വർഷമായി ഞാൻ തമിഴിൽ സിനിമ ചെയ്തിട്ട്. അതുകൊണ്ട് എല്ലാ ഭാഷയിലും സിനിമ ചെയ്യാൻ പറ്റുന്നതിന്റെ സന്തോഷവുമുണ്ട്".- മഹിമ നമ്പ്യാർ പറഞ്ഞു.

Mahima Nambiar
ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ
Mahima Nambiar
'ഇത് ലോറി ഡ്രൈവർമാർക്കെതിരെയുള്ള നിലപാടല്ല, ജീവനുണ്ടെങ്കിൽ മാത്രമല്ലേ ജീവിതമുള്ളൂ'; കയ്പമം​ഗലം അപകടത്തിൽ ഷറഫു​ദ്ദീൻ
Mahima Nambiar
'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്
Summary

Mahima Nambiar talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com