വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്; സന്തോഷ് നായരുടെ വിയോഗത്തില്‍ മമ്മൂട്ടി

ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു
Santhosh K Nayar, Mammootty
Santhosh K Nayar, Mammootty
Updated on
1 min read

നടന്‍ സന്തോഷ് കെ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയ വേദനയിലുമാണെന്നാണ് മമ്മൂട്ടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്.

Santhosh K Nayar, Mammootty
'ഞാന്‍ ഇത്ര ഉലഞ്ഞു പോകുന്നത് അപൂര്‍വ്വം, ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവര്‍'; വാക്കുകള്‍ ഇടറി റഹ്മാന്‍

''സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്'' മമ്മൂട്ടി പറയുന്നു.

Santhosh K Nayar, Mammootty
'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

നേരത്തെ മോഹന്‍ലാലും സുഹൃത്തിനെ അനുസ്മരിച്ചെത്തിയിരുന്നു. ''ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍'' എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

ഇന്ന് രാവിലെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു സന്തോഷ് കെ നായരുടെ അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്.

Summary

Mammotty remembers longtime friend Santhosh K Nayar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com