ഞാന്‍ നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്‍ലാല്‍

ഡിഗ്രി പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ജോലി നേടാനുമാണ് അച്ഛന്‍ പറഞ്ഞത്.
Mohanlal
Mohanlal
Updated on
1 min read

മകളുടെ അരങ്ങേറ്റത്തിനിടെ തന്റെ തുടക്കകാലം ഓര്‍ത്ത് മോഹന്‍ലാല്‍. വിസ്മയ്ക്കും, തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണിയ്ക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഓര്‍മ പങ്കിട്ടത്. തനിക്ക് ലഭിച്ച സ്വാതന്ത്ര്യം മക്കള്‍ക്കും കൊടുത്തിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്:

പ്രീ ഡിഗ്രി സമയത്താണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയില്‍ അഭിനയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലരും മദ്രാസില്‍ പോയികിടന്ന് കഷ്ടപ്പെട്ടിട്ടും പരാജയപ്പെട്ടിട്ടുണ്ട്. ചിലര്‍ ആകും. എന്റെ അച്ഛനും അമ്മയ്ക്കും വിശ്വാസമുണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിച്ച് ഇയാള്‍ എന്താകാനാണ് എന്നാണ് ചോദിച്ചത്. ഡിഗ്രി പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ജോലി നേടാനുമാണ് അച്ഛന്‍ പറഞ്ഞത്. 48 വര്‍ഷം മുമ്പത്തെ കാര്യമാണ്.

പക്ഷെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. മഞ്ഞില്‍ വിരിഞ്ഞപൂക്കളുടെ സെറ്റില്‍ വച്ചാണ് ഞാന്‍ ബികോം പാസായ വിവരം അറിയുന്നത്. എനിക്ക് അവര്‍ ആ സ്വാതന്ത്ര്യംതന്നിരുന്നു. അവരും ഞാനും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍ നടനാകുമെന്ന്. കാരണം എനിക്ക് നടനാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് നടനാകാന്‍ വേണ്ടിയിരുന്ന കഴിവോ ശാരീരിക സൗന്ദര്യമോ എനിക്കുണ്ടായിരുന്നില്ല. ഒരു ധൈര്യത്തിന്റേയും സൗഹൃദത്തിന്റേയും പുറത്ത് എന്താണെന്ന് പോലും അറിയാതെ പോയി അഭിനയിച്ചതാണ്. അങ്ങനെ ഇതാ ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നു.

അതേ സ്വാതന്ത്ര്യം ഞാനും സുചിയും ഞങ്ങളുടെ കുട്ടികള്‍ക്കും കൊടുത്തിരുന്നു. അവര്‍ക്ക് അവരുടേതായ യാത്രകള്‍ ചെയ്യാം, തീരുമാനമെടുക്കാം. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. അപ്പുവിന് സിനിമയില്‍ വരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ സിനിമയില്‍ വന്നു. അതിനെ ഞാന്‍ കാണുന്നത് കാലത്തിന്റെ നിയോഗമായിട്ടാണ്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബെസ്റ്റ് ആക്ടറാകുന്നത്. എന്റെ മകനും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടറായി. മായയും സ്കൂളില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ട്.

അന്ന് മുതലേ അവര്‍ക്ക് അതിനോടുള്ള താല്‍പര്യമുണ്ട്. ഒരു ഘട്ടത്തില്‍ അയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു. അയാള്‍ പോലുമറിയാതെ സിനിമയില്‍ വന്നു. മായയ്ക്ക് സിനിമയില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു. പിന്നീടാണ് ഞങ്ങള്‍ അറിയുന്നത്. അവര്‍ അവരുടേതായ രീതിയിലൂടെ സഞ്ചരിച്ചു. അങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഞാന്‍ തുടങ്ങിയ കാലത്ത് ഒന്നുമുണ്ടായിരുന്നില്ല. ശൂന്യതയില്‍ നിന്നാണ് കയറി വന്നത്. ഇവര്‍ക്ക് ഒരുപാട് സൗകര്യങ്ങളുണ്ട്. ഇനി അവരാണ് തീരുമാനിക്കേണ്ടത് എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന്.

Mohanlal
അച്ഛനധികാരവും അമ്മയധികാരവും മോഹന്‍ലാലിലും സുചിത്രയിലും ലവലേശം ഇല്ല; കൂട്ടിലിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയല്ല വിസ്മയ
Mohanlal
'വല്ലോം മനസിലായോ മായ ? നല്ല സിനിമ നിങ്ങളെ തേടി വരണം'; മകളോട് മോഹൻലാൽ
Mohanlal
'അത് ഞങ്ങളെ തകർത്തു കളഞ്ഞു, പിന്നെ കാണുന്നത് ഡോക്ടർമാർ സിപിആർ നൽകുന്നത്'; നടൻ പ്രദീപിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ
Summary

Mohanlal recalls his initial days and how he is giving his children the freedom he got.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com