'ടൈംലെസ് ബ്യൂട്ടി'; മനോഹരമായ ഡാൻസുമായി നാദിയ മൊയ്തു, ഒപ്പം ചേർന്ന് സുഹാസിനിയും ഖുശ്ബുവും- വിഡിയോ വൈറൽ

ഇവരോടൊപ്പം മനോഹരമായ നൃത്തം ചെയ്യാൻ കഴി‍ഞ്ഞത് വളരെ രസകരമായിരുന്നു എന്നാണ് നദിയ കുറിച്ചിരിക്കുന്നത്.
Nadiya Moidu
Nadiya Moiduവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

എൺപതുകളിൽ തെന്നിന്ത്യയിൽ നിറ സാന്നിധ്യമായിരുന്ന താരങ്ങളുടെ ഒത്തുകൂടലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രിയതാരങ്ങളുടെ ഒത്തുകൂടൽ. ഇത്തവണ ചെന്നൈയിലായിരുന്നു താരങ്ങളുടെ റീയൂണിയൻ നടന്നത്.

താരസംഗമത്തിന് ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനിയാണെങ്കിലും ആശയം ലിസിയുടേതാണ്. ഇത്തവണ രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്. ഇപ്പോഴിതാ റീയൂണിയനിടെ താനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച മനോഹരമായ നൃത്ത വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്തു. നടിമാരായ സുഹാസിനി, ഖുശ്ബു, ജയശ്രീ എന്നിവരും നദിയയ്ക്കൊപ്പം നൃത്തം ചെയ്യാനുണ്ടായിരുന്നു.

ഇവരോടൊപ്പം മനോഹരമായ നൃത്തം ചെയ്യാൻ കഴി‍ഞ്ഞത് വളരെ രസകരമായിരുന്നു എന്നാണ് നദിയ കുറിച്ചിരിക്കുന്നത്. കൊറിയോ​ഗ്രഫറായ ചർവി ഭരദ്വാജിനും നദിയ നന്ദി പറഞ്ഞിട്ടുണ്ട്. നടരംഗ് എന്ന മറാത്തി സിനിമയിലെ അപ്സര ആലി എന്ന പാട്ടിനാണ് നദിയയും സുഹൃത്തുക്കളും ചുവടുവച്ചിരിക്കുന്നത്.

Nadiya Moidu
ഉമ്മൻ ചാണ്ടിയാകാൻ ബാലചന്ദ്ര മേനോൻ, മകനായി നിവിൻ പോളി; പിണറായിയുടെ ബയോപിക്കിന്റെ ഭാ​ഗമാകാൻ കമൽ ഹാസനും

അതിമനോഹരം എന്നാണ് ഡാൻസ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. പതിവുപോലെ ലിസി, പൂർണിമ ഭാഗ്യരാജ്, ഖുശ്ബു, സുഹാസിനി മണിരത്നം എന്നിവരായിരുന്നു റീയൂണിയന്റെ സംഘാടകർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെയും അഭിനേതാക്കൾ ഈ ഒത്തുചേരലിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തി.

Nadiya Moidu
'എന്റെ സൈസ് കണ്ടപ്പോൾ തന്നെ ഋഷഭിന് മതിപ്പ് തോന്നി; കാന്താരയുടെ സെറ്റിലെത്തിയപ്പോഴാണ് ചിത്രത്തിന്റെ വലിപ്പം മനസിലാക്കുന്നത്'

പങ്കെടുത്ത 31 പേരിൽ ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷറോഫ്, ശരത്കുമാർ, രേവതി, രമ്യ കൃഷ്ണൻ, രാധ, ശോഭന, പ്രഭു, നദിയ, സുഹാസിനി, ജയസുധ, സുമലത, റഹ്മാൻ, ഖുശ്ബു, നരേഷ്, സുരേഷ്, മേനക, ജയറാം, പാർവതി ജയറാം, സരിത, ഭാനു ചന്ദർ, മീന, ലത, സ്വപ്ന, ജയശ്രീ, ഭാഗ്യരാജ് എന്നിവരുമുണ്ടായിരുന്നു.

Summary

Cinema News: Actress Nadiya Moidu dance goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com