'അയാള്‍ എന്നെ കാറില്‍ തട്ടിക്കൊണ്ടു പോയി, അറസ്റ്റ് ചെയ്യുമ്പോള്‍ വിളിച്ച് പറഞ്ഞത്...'; ദുരനുഭവം ഓര്‍ത്തെടുത്ത് നമിത

ഡ്രൈവര്‍ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി എന്നോട് ചിരിക്കുന്നുണ്ടായിരുന്നു
Namitha
Namitha
Updated on
1 min read

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായിരുന്നു നമിത. മലയാളത്തിലും അഭിനയിച്ചിട്ടുള്ള നമിതയെ താരമാക്കുന്നത് ഗ്ലാമറസ് വേഷങ്ങളാണ്. ഒരുപാട് ആരാധകരെ നേടാനും നമിതയ്ക്ക് സാധിച്ചിരുന്നു. ഒരിക്കലൊരു ആരാധകന്‍ നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ആ അനുഭവം പങ്കുവെക്കുകയാണ് നമിത. ടൂറിങ് ടോക്കീസിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. പൊലീസ് വന്ന് തന്നെ രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോള്‍ മാത്രമാണ് തട്ടിക്കൊണ്ടു പോകലാണെന്ന് മനസിലായതെന്നാണ് നമിത പറയുന്നത്.

'ആ സമയത്ത് ഐ പോഡ് വളരെ ഫെയ്മസാണ്. ഞാന്‍ ഇയര്‍ഫോണ്‍ വച്ച് പാട്ട് കേള്‍ക്കാറുണ്ടായിരുന്നു. എന്റെ മുന്‍ മാനേജരുടെ കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ പിക്കപ്പ് ചെയ്യാന്‍ ആള്‍ വരുമെന്ന് പറഞ്ഞിരുന്നു. ഒരാള്‍ വന്നു. ഞങ്ങള്‍ കാറില്‍ കയറി ഇരുന്നു. ഞാന്‍ പിന്നിലിരുന്ന് പാട്ട് കേട്ട് ഉറങ്ങുകയായിരുന്നു. ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ കണ്ടത് അയാള്‍ ഫോണ്‍ ഒളിച്ചുവച്ച് ആര്‍ക്കോ മെസേജ് അയക്കുന്നതാണ്. എന്താണെന്ന് മനസിലായില്ല. ഞാന്‍ വീണ്ടും ഉറക്കമായി'' നമിത പറയുന്നു.

''പെട്ടെന്ന് ഒരിടത്ത് വച്ച് ഏഴെട്ട് പൊലീസ് ജീപ്പുകള്‍ വന്ന് ഞങ്ങളെ വളഞ്ഞു. ഒന്നും ചെയ്യരുത്, അനങ്ങാതിരിക്കൂവെന്നൊക്കെ അവര്‍ പറഞ്ഞു. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഷൂട്ടിങ് ആണോ? കാമറയൊന്നും കാണുന്നില്ലല്ലോ എന്നൊക്കെ ചിന്തിച്ചു. പെട്ടെന്ന് വനിത പൊലീസുമാര്‍ വന്ന് എന്റെ കയ്യില്‍ പിടിച്ച് ഇറക്കിക്കൊണ്ടു പോയി. എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു''

''അവരാണ് പറഞ്ഞത് നിങ്ങളെ കിഡ്‌നാപ്പ് ചെയ്തതാണെന്ന്. യാത്ര ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ നോക്കിയപ്പോള്‍ ഡ്രൈവര്‍ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി എന്നോട് ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴും എനിക്ക് മനസിലായിരുന്നില്ല. തീവ്ര ആരാധകനായിരിക്കുമെന്നാണ് കരുതിയത്. പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോഴും നമീ ഐ ലവ് യു നമീ എന്ന് വിളിച്ച് പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മുറിയിലെത്തിയ ശേഷമാണ് ഞാന്‍ കുറച്ച് സീരിയസ് ആകുന്നത്'' നമിത പറയുന്നു.

Namitha
അതിനും മാത്രം എന്ത് തെറ്റാണ് പാര്‍വതി ചെയ്തത്? ആ പവര്‍ ഗ്രൂപ്പിന്റെ ക്രൂര താണ്ഡവം പുറത്ത് വരണം: വിനയന്‍
Namitha
'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'
Namitha
വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും
Summary

Namitha recalls being kidnapped by a fan. Remembers what he saying while getting arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com