നയൻതാര ഇനി രജനികാന്തിന്റെ അയൽക്കാരി; 31 കോടിയുടെ ആഢംബര വസതി സ്വന്തമാക്കി താരം

എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് ഏരിയയും ഈ ആഢംബര വസതിയിലുണ്ട്.
Nayanthara, Vignesh Shivan
Nayanthara, Vignesh Shivanഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ചെന്നൈയിലെ അതിസമ്പന്ന മേഖലയായ പോയസ് ഗാർഡനിൽ പുതിയ ആഢംബര വസതി സ്വന്തമാക്കി. 31.5 കോടി രൂപ വിലമതിക്കുന്ന വലിയ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് താരദമ്പതികൾ വാങ്ങിയത്. രജനികാന്ത്, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വസതികൾ സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡനിലെ 'ലെഗസി' പ്രൊജക്റ്റിലാണ് ഈ സ്വപ്ന ഭവനം.

പോയസ് ഗാർഡനിലെ ഈ വസതിയുടെ വലുപ്പവും സൗകര്യങ്ങളും ഏതൊരാളെയും അമ്പരപ്പെടുത്തും. നാല്, അഞ്ച് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന് 14,369 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് ഏരിയയും ഈ ആഢംബര വസതിയിലുണ്ട്.

Nayanthara, Vignesh Shivan
തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

രേഖകൾ പ്രകാരം പ്രോപ്പർട്ടിയുടെ 90 ശതമാനം ഉടമസ്ഥാവകാശവും നയൻതാരയുടെ പേരിലാണ്. ബാക്കി 10 ശതമാനം വിഹിതം മാത്രമാണ് ഭർത്താവ് വിഘ്നേഷ് ശിവനുള്ളത്. 2025 ഡിസംബർ 15-നാണ് ലാൻഡ്‌മാർക്ക് മെട്രോ പ്രൊജക്ട്‌സിൽ നിന്നും ഇരുവരും ഈ വസ്തു ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് വാങ്ങിയത്.

Nayanthara, Vignesh Shivan
'വിജയ്‌യും മനുഷ്യനാണ്, അവരുടെ ജീവിതമാണ്; നാട്ടുകാര്‍ക്കെന്ത് കാര്യം?'; താരങ്ങളെ പിന്തുണച്ച് ഖുശ്ബു

ചെന്നൈയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് വൻതോതിലുള്ള നിക്ഷേപങ്ങളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 15 കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് വീടുകളും കേരളത്തിൽ അതീവ ആഢംബരങ്ങളുള്ള കുടുംബ വീടും താരത്തിനുണ്ട്. 2024 ൽ നടൻ ധനുഷ് പോയസ് ​ഗാർഡനിൽ 150 കോടിയുടെ ബം​ഗ്ലാവ് പണിതിരുന്നു.

Summary

Cinema News: Actress Nayanthara purchased a luxurious duplex apartment in Chennai's Poes Garden.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com