'എനിക്ക് അതേക്കുറിച്ച് ഒരുപാട് പറയാനുണ്ട്, പക്ഷേ ഇപ്പോഴല്ല'; ആരാധകരുടെ അതിക്രമത്തെക്കുറിച്ച് നിധി അ​​ഗർവാൾ

ആ സംഭവത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്.
Nidhhi Agerwal
Nidhhi Agerwalഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഷോപ്പിങ് മാളിൽ വച്ച് തനിക്കു നേരെ ആരാധകരുടെ അതിക്രമം ഉണ്ടായതിൽ പ്രതികരിച്ച് നടി നിധി അ​ഗർവാൾ. അന്ന് നടന്നത് ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് നടി പിടിഐയോട് പ്രതികരിച്ചു. പ്രഭാസ് ചിത്രം ദ് രാജാസാബിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തി മടങ്ങിപ്പോകുമ്പോഴാണ് നിധിയെ ആരാധകർ വളഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

അന്ന് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഇതേക്കുറിച്ച് വിശദമായി സംസാരിക്കാൻ ശരിയായ സമയം കണ്ടെത്തുമെന്നും നിധി അഗർവാൾ പറഞ്ഞു. "ആ സംഭവത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ ശരിയായ സമയത്ത് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണ്.

ഞാൻ പറയുന്ന ഏത് കാര്യവും തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. അതുകൊണ്ട് ഞാൻ സംസാരിക്കും. പക്ഷേ കുറച്ച് സമയത്തിനു ശേഷം മാത്രം," നിധി അ​ഗർവാൾ പറഞ്ഞു. സുരക്ഷാ ജീവനക്കാരെ പോലും വകവയ്ക്കാതെയാണ് നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തിയത്.

Nidhhi Agerwal
'മായാനദി സ്ത്രീവിരുദ്ധമെന്ന് പറഞ്ഞില്ല, പക്ഷെ അതുല്യയുടെ രംഗം അശ്ലീലമായി; ടോക്‌സിക്കിലേത് വികാരാധീനമായ രംഗം'; ഗീതുവിനെ പിന്തുണച്ച് റിമ

ഏറെ പണിപ്പെട്ടാണ് നിധി കാറിലേക്ക് കയറിയതും. നടിയുടെ ശരീരത്ത് തൊടാനും വസ്ത്രം വലിച്ചു കീറാനുമൊക്കെ ആരാധകർ ശ്രമിച്ചിരുന്നു. ആളുകളുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു.

Nidhhi Agerwal
'ഇതിലും വലിയ സന്തോഷം വേറെയില്ല, ഞാൻ ആരുമല്ലാതിരുന്ന സമയത്തും നിങ്ങൾ എന്നിൽ വിശ്വസിച്ചു'; പ്രിയദർശനോട് ധുരന്ധറിന്റെ സംവിധായകൻ

നാല് ഭാ​ഗത്തു നിന്നും ആരാധകരെത്തിയതോടെ നടി പെട്ടു പോവുകയായിരുന്നു. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പൊലീസ് കേസെടുത്തിരുന്നു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് രാജാ സാബ്. മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.

Summary

Cinema News: Nidhhi Agerwal opens up about mob incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com