രജനിയുടെ ജയിലറിനോട് ഏറ്റുമുട്ടാൻ ഇല്ല; മലയാളം ജയിലറിന്റെ റിലീസ് മാറ്റി

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം രജനിയുടെ ജയിലറിനൊപ്പം തിയറ്ററിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്
മലയാളം ജയിലറിന്റെ പോസ്റ്റർ, ജയിലറിൽ രജനീകാന്ത്
മലയാളം ജയിലറിന്റെ പോസ്റ്റർ, ജയിലറിൽ രജനീകാന്ത്
Updated on
1 min read

സിനിമാപ്രേമികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനാവുന്ന ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് റിലീസിന് എത്തുക. അതിനിടെ കേരളത്തിൽ മറ്റൊരു ജയിലർ കൂടി റിലീസിന് ഒരുങ്ങിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം രജനിയുടെ ജയിലറിനൊപ്പം തിയറ്ററിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ റിലീസ് മാറ്റിയിരിക്കുകയാണ് മലയാളം ജയിലർ. 

രജനീകാന്തിന്റെ ജയിലറിനെതിരെ മലയാളം സിനിമയുടെ സംവിധായകൻ സക്കീർ മഠത്തിൽ രം​ഗത്തെത്തിയിരുന്നു. ജയിലർ കാരണം തങ്ങളുടെ സിനിമയ്ക്ക് തിയറ്റർ ലഭിക്കുന്നില്ല എന്നായിരുന്നു ആരോപണം. ഇതിനെതിരെ ഒറ്റയാൾ സമരത്തിനും ഇറങ്ങി. സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ടാകും എന്നതുകൊണ്ടാണ് റിലീസ് മാറ്റുന്നത് എന്ന് സക്കീർ മഠത്തിൽ പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും മലയാളം ജയിലർ തിയറ്ററിൽ എത്തുക. 

ചിത്രത്തിന്റെ നിർമാണവും സക്കീർ മഠത്തിലാണ്. 2021ലാണ് സക്കിര്‍ ജെയിലര്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രജനീ ചിത്രം പ്രഖ്യാപിച്ചതോടെ മലയാളത്തില്‍ മറ്റൊരു പേരില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി അദ്ദേഹം സണ്‍ പിക്‌ചേഴ്‌സിനെ സമീപിച്ചു. എന്നാല്‍ ഇത് ഫലം കണ്ടില്ല. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യവുമായി കേരള ഫിലിം ചേമ്പറിന് പരാതി നല്‍കുകയായിരുന്നു. 

അതിനിടെ രജനി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്നത്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനായകനും ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com