'കുഞ്ഞുങ്ങളെ ദത്തെടുത്തേക്കാം, പേര് ടാറ്റു ചെയ്തിട്ടുണ്ട്'; എഗ് ഫ്രീസ് ചെയ്തിട്ടുണ്ടോ? മറുപടിയുമായി പാര്‍വതി

നടി സുസ്മിത സെന്‍ ആണ് തന്റെ പ്രചോദനമെന്നാണ് പാര്‍വതി പറയുന്നത്.
Parvathy
Parvathy ഇന്‍സ്റ്റഗ്രാം
Updated on
1 min read

കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പാര്‍വതി തിരുവോത്ത്. തന്റെ മക്കളുടെ പേര് ടാറ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍വതി. അതേസമയം പ്രസവത്തിലൂടെ അമ്മയാകാന്‍ താല്‍പര്യമില്ലെന്നും പാര്‍വതി. നടി സുസ്മിത സെന്‍ ആണ് തന്റെ പ്രചോദനമെന്നാണ് പാര്‍വതി പറയുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.

Parvathy
ഗോള്‍ഡന്‍ ഗ്ലോസ്ബ്‌: മികച്ച ചിത്രമായി ഹാംനെറ്റ്, മിന്നും നേട്ടങ്ങളുമായി അഡോളസെന്‍സ്

''എന്റെ മക്കളുടെ പേര് ടാറ്റു ചെയ്തിട്ടുണ്ട്. എഴ് വയസുള്ളപ്പോള്‍ തന്നെ ദത്തെടുക്കണം എന്ന് തീരുമാനിച്ചിരുന്നു. കാരണം സുസ്മിത സെന്‍ ആണ്. അവരുടെ അഭിമുഖം കണ്ട് സ്വാധീനിക്കപ്പെട്ടിരുന്നു. അച്ഛനും അമ്മയും അന്ന് അത് ഗൗരവ്വമായി എടുത്തിരുന്നില്ല. എന്നാലിന്ന് പേര് ടാറ്റ് ചെയ്തത് അറിഞ്ഞപ്പോഴാണ് ഇവള്‍ വളരെ സീരിയസ് ആണെന്ന് തിരിച്ചറിയുന്നത്.'' പാര്‍വതി പറയുന്നു.

Parvathy
വരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം; അരങ്ങില്‍ വമ്പന്‍ താരനിര; ആവേശമായി അമലിന്റെ പ്രഖ്യാപനം

''അമ്മയാകാന്‍ ഞാന്‍ മാനസികമായി തയ്യാറാകുന്നൊരു ഘട്ടം വന്നേക്കാം. കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പര്യമില്ല. എഗ് ഫ്രീസ് ചെയ്തിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ തെരഞ്ഞെടുപ്പുകളുണ്ടാകാം. എന്റെ ചിന്തകള്‍ പലവട്ടം മാറി മറിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് അമ്മയാകണം എന്ന് മാത്രമായിരുന്നു. ഭാഗ്യത്തിന് അതില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചു. അന്നത്തെ ചിന്തയുടെ ഒരംശം പോലും ഇപ്പോള്‍ എന്നിലില്ല. പക്ഷെ ലാളിക്കാനുള്ള സെന്‍സ് എനിക്ക് ഇന്നുമുണ്ട്. എന്റെ വളര്‍ത്തുനായയാണ് കാരണം'' താരം പറയുന്നു.

എനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന് തോന്നണമെങ്കില്‍, ഒരു പങ്കാളിയുണ്ടാവുകയും ഞങ്ങള്‍ രണ്ടു പേരുടേയും അംശങ്ങളുള്ളൊരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടു വരണം എന്ന് തോന്നുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ നമ്മള്‍ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതല്‍ കുട്ടികളെയുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും പാര്‍വതി പറയുന്നു.

Summary

Parvathy Thiruvothu is open about adopting children. she even tattooed their names. but she is not thinking about giving birth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com