മമ്മൂക്കയുമല്ല ലാലേട്ടനുമല്ല, വന്നത് ലേഡി സൂപ്പർ സ്റ്റാർ; 'പാട്രിയറ്റ്' ആദ്യ കാരക്ടർ പോസ്റ്റർ പുറത്ത്

ചിത്രത്തിലെ നായിക നയൻതാരയുടെ ലുക്കാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Patriot
Patriotഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന പാട്രിയറ്റിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഓരോന്ന് പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ നായിക നയൻതാരയുടെ ലുക്കാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ കാരക്ടർ ലുക്കായിരിക്കും ആദ്യം പുറത്തുവരിക എന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. അധികം വൈകാതെ ഇവരുടെ ലുക്ക് പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

'വിമത ശബ്ദങ്ങൾ ദേശ സ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശ സ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, സെറിൻ ഷിഹാബ്, ദർശന രാജേന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏപ്രിൽ 23 ന് റിലീസിനെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

Patriot
'മമ്മൂക്ക അന്ന് പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ എന്നോട് പറഞ്ഞതൊക്കെ തെറ്റാണെന്ന്‌‌‌ തോന്നി'

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

Patriot
'സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്'; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര, യാത്രയും സിനിമയും കൂട്ടിമുട്ടിയ കഥയേറ്റെടുത്ത് ആരാധകർ

ചികിത്സയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന് പിന്നാലെയാണ് പാട്രിയറ്റ് ടീസർ പുറത്തുവന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ്, യുകെ, കേരളം തുടങ്ങി വിവിധ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Summary

Cinema News: Patriot First character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com