'പൃഥ്വിരാജിന്റെ ഭാര്യയാണെന്ന് യുവതി; വിവാഹ സർട്ടിഫിക്കറ്റും കെെവശം'; അന്ന് നടന്നതിനെപ്പറ്റി പൃഥ്വിരാജ്

'ഞാന്‍ അന്ന് വിവാഹിതനാണ്'
Prithviraj
Prithvirajഫെയ്സ്ബുക്ക്
Updated on
1 min read

അതിരുകടന്നാല്‍ ആരാധനയോളം അപകടകരിയായ മറ്റൊന്നില്ല. തങ്ങളുടെ ആരാധകര്‍ മൂലം പണി കിട്ടിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മകളാണെന്നും മകനാണെന്നും ഭാര്യയാണെന്നും കാമുകിയാണെന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് താരങ്ങളുടെ ജീവിതത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി പേരുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

Prithviraj
'എന്താ മോനേ ദിനേശാ...'; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തന്റെ പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്റെ പ്രൊമോഷന് വേണ്ടി കാജോളിനൊപ്പം ജിയോ ഹോട്ട്‌സ്റ്റാറിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അനുഭവം പങ്കിട്ടത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഫാന്‍ മൊമന്റ് ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

Prithviraj
'വീഡിയോ ചെയ്യുന്നത് വരെ ഞാന്‍ ശരിയായിരുന്നു'; പിന്നെ കൈവിട്ടു പോയി; പേരുകള്‍ ലീക്കായതിന് പിന്നില്‍ ആരെന്ന് അറിയില്ലെന്നും വിന്‍സി

ഒരിക്കല്‍ തന്റെ ഭാര്യയാണെന്ന വാദവുമായി ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ വിവാഹിതനാണെന്നും പൃഥ്വിരാജ് ഓര്‍ക്കുന്നുണ്ട്. വാര്‍ത്ത കേട്ട് താന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

''അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബില്‍ നിന്നൊരു കോള്‍ വന്നു. ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാന്‍ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവര്‍ത്തകര്‍ മനസിലാക്കി'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം പൃഥ്വിരാജും കാജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സര്‍സമീന്‍. ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

Summary

Prithviraj recalls how a woman claimed she was his wife. the actor was married around this time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com