'ആദ്യത്തെ ശമ്പളം 300 രൂപ'; വീട്ടിലേക്ക് നെയ് വാങ്ങിയെന്ന് രാജ്കുമാര്‍ റാവു

'ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഏഴാം ക്ലാസുകാരിയെ വീട്ടില്‍ പോയി ഡാന്‍സ് പഠിപ്പിക്കുമായിരുന്നു. ഡാന്‍സ് പഠിപ്പിക്കുന്നതിന് 300 രൂപയാണ് കിട്ടിക്കൊണ്ടിരുന്നത്'
rajkumar rao
രാജ്കുമാര്‍ റാവുഇന്‍സ്റ്റഗ്രാം
Updated on
1 min read

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് രാജ്കുമാര്‍ റാവു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം തന്റെ കഴിവുകൊണ്ട് മാത്രമാണ് വെള്ളിത്തിരയുടെ ചുവടുകള്‍ കയറിയത്. തന്റെ ആദ്യത്തെ ശമ്പളത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പുതിയ സിനിമ സ്ത്രീ 2ന്റെ പ്രമോഷന്റെ ഭാഗമായി ആപ്ക അപ്‌ന സാകിര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 'ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഏഴാം ക്ലാസുകാരിയെ വീട്ടില്‍ പോയി ഡാന്‍സ് പഠിപ്പിക്കുമായിരുന്നു. ഡാന്‍സ് പഠിപ്പിക്കുന്നതിന് 300 രൂപയാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. ആദ്യത്തെ ശമ്പളം എനിക്ക് ലഭിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആറ് 50ന്റെ നോട്ടുകളായിരുന്നു അത്. എനിക്ക് ഭയങ്കര സന്തോഷമായി. കാരണം എന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി അത്ര നല്ലതായിരുന്നില്ല. പലചരക്ക് സാധനങ്ങള്‍ വാങ്ങാനാണ് എന്റെ ശമ്പളം ഞാന്‍ ഉപയോഗിച്ചത്. എല്ലാം വാങ്ങിച്ചു കഴിഞ്ഞപ്പോള്‍ കുറച്ച് പൈസ ബാക്കി വന്നു. അതുകൊണ്ട് ഞാന്‍ നെയ് വാങ്ങി. റൊട്ടിയില്‍ നെയ് ചേര്‍ക്കുക എന്നത് അന്ന് ഞങ്ങള്‍ക്ക് വലിയ കാര്യമായിരുന്നു.- രാജ്കുമാര്‍ റാവു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടി ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവിനൊപ്പമുണ്ടായിരുന്നു. തന്റെ ആദ്യത്തെ ശമ്പളത്തേക്കുറിച്ച് താരവും പറഞ്ഞു. യുഎസില്‍ പഠിക്കുന്ന സമയത്ത് മാതാപിതാക്കള്‍ പോക്കറ്റ് മണിയായി കുറച്ച് പണമാണ് അയച്ചതെന്നും ആ സമയത്ത് കോഫി ഷോപ്പില്‍ ജോലിക്ക് പോകുമായിരുന്നു എന്നുമാണ് താരം പറഞ്ഞത്. ഇതിലൂടെ 40 ഡോളറാണ് ആദ്യത്തെ പ്രതിഫലമായി ലഭിച്ചത്. ഭക്ഷണത്തിനായി ഈ പണം ഉപയോഗിച്ചു എന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com