'ആ ശബ്ദം നിലക്കുന്നില്ല, ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും'

ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു
ജോൺ പോൾ/ ഫയൽ
ജോൺ പോൾ/ ഫയൽ
Updated on
1 min read

തിരുവനന്തപുരം: തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോണ്‍ പോള്‍. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു. 

ജോണ്‍ പോള്‍ സാറിന്റെ വാക്കുകള്‍ക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും. അനുശോചനസന്ദേശത്തില്‍ മന്ത്രി കുറിച്ചു. 


കുറിപ്പിന്റെ പൂര്‍ണരൂപം: 

ജോണ്‍ പോള്‍ സാര്‍ വിടപറഞ്ഞു.
കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോണ്‍ പോള്‍ സാര്‍. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പരന്ന വായനയും അദ്ദേഹത്തെ തുല്യതയില്ലാത്ത പ്രതിഭയാക്കി മാറ്റി.
ജോണ്‍ പോള്‍ സാറിന്റെ വാക്കുകള്‍ക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com