

വൻ ഹൈപ്പോടെ എത്തിയ മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ പ്രതീക്ഷിച്ച അത്ര വിജയം തിയറ്ററുകളിൽ നേടാൻ ചിത്രത്തിന് ആയില്ല. ഇപ്പോഴിതാ സിനിമ പരാജയപ്പെടാനുണ്ടായ കാരണം പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി.
ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നുവെന്ന തരത്തിൽ സിനിമയ്ക്ക് മാർക്കറ്റിങ് ലഭിച്ചുവെന്നും ഇതാണ് സിനിമയുടെ പരാജയത്തിന് കരണമായതെന്നുമാണ് തരുൺ മൂർത്തി പറയുന്നത്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരുണിന്റെ പ്രതികരണം.
"മാർക്കറ്റിങ് ഒരു സിനിമയ്ക്ക് അത്യാവശ്യമാണ്. ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുമ്പോൾ മുതൽ സിനിമയെ ആളുകൾ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പ്രൊമോഷൻ അത്രയേറെ വലിയ രീതിയിൽ ആയിരുന്നു നടന്നത്. ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നുവെന്നാണ് പ്രേക്ഷകർ കരുതിയത്.
അതായിരിക്കാം ആ സിനിമ ആളുകളിൽ അത്ര വർക്കാവാതിരുന്നതിന്റെ കാരണം. പക്ഷെ, വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്. ഞാൻ ആ സിനിമ കണ്ട് ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേൾഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നത് എനിക്ക് ഏറെ ഇഷ്ടമായി. പക്ഷെ അതിന്റെ മാർക്കറ്റിങ് സ്ട്രാറ്റജി വേറെ രീതിയിലായിരുന്നു"- തരുൺ മൂർത്തി പറഞ്ഞു.
അതേസമയം ഒട്ടും ഹൈപ്പിലാതെ എത്തിയ മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates