'ആ മുറിവ് കാലത്തിനും ഉണക്കാനാകില്ല, ദൈവം വിളിക്കുമ്പോൾ ഞങ്ങൾ മൂന്ന് പേരും വീണ്ടും ഒരുമിക്കും'- മകളുടെ ജന്മ ദിനത്തിൽ ഹൃ​ദയം തൊടുന്ന കുറിപ്പുമായി ചിത്ര

'ആ മുറിവ് കാലത്തിനും ഉണക്കാനാകില്ല, ദൈവം വിളിക്കുമ്പോൾ ഞങ്ങൾ മൂന്ന് പേരും വീണ്ടും ഒരുമിക്കും'- മകളുടെ ജന്മ ദിനത്തിൽ ഹൃ​ദയം തൊടുന്ന കുറിപ്പുമായി ചിത്ര
നന്ദന, ചിത്ര/ ഫെയ്സ്ബുക്ക്
നന്ദന, ചിത്ര/ ഫെയ്സ്ബുക്ക്
Updated on
1 min read

ശിച്ചു കിട്ടിയ മകളുടെ അകാലത്തിലുള്ള വേർപാട് നൽകിയ മുറിവിന്റെ ആഴം വ്യക്തമാക്കി ​ഗായിക ചിത്രയുടെ കുറിപ്പ്. മകൾ നന്ദനയുടെ ജന്മവാർഷിക ദിനത്തിലാണ് മലയാളത്തിന്റെ പ്രിയ ​ഗായിക ഹൃദയസ്പർശിയായ കുറിപ്പു പങ്കുവച്ചത്. കാലത്തിന് മുറിവുണക്കാനാകില്ലെന്നും നന്ദനയുടെ വേർപാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ലെന്നും ചിത്ര പറയുന്നു. 

'കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കിൽ നന്ദന ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഃഖം ഞങ്ങൾക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയിൽ കൂടി ഞങ്ങൾ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ'‌- ഫെയ്സ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്. 2011ൽ വിഷുവിന് ദുബായിയിൽ നീന്തൽക്കുളത്തിൽ വീണായിരുന്നു മരണം. മരിക്കുമ്പോൾ എട്ട് വയസയിരുന്നു നന്ദനയ്ക്ക്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാർമുകിൽ വർണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നിരുന്നു. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംഗീത ലോകത്ത് തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com