'ഒരേസമയം യാചകനും രാജാവുമാകാന്‍ മമ്മൂട്ടിയ്ക്ക് പറ്റും, മോഹന്‍ലാലിന് അത് സാധിക്കില്ല'; കാരണം പറഞ്ഞ് ഉര്‍വശി

മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും
Urvashi about Mammootty and Mohanlal
Urvashi about Mammootty and Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ഉര്‍വശി. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. രണ്ടു പേരുമില്ലാതെ മലയാള സിനിമയ്ക്ക് നിലനില്‍പ്പില്ലെന്നും ഉര്‍വശി പറയുന്നു. മമ്മൂട്ടിയ്ക്ക് യാചകനാകാനും രാജാവാകാനും സാധിക്കും. എന്നാല്‍ മോഹന്‍ലാലിന് ചില പരിമിധികളുണ്ടെന്നും ഉര്‍വശി പറയുന്നു.

Urvashi about Mammootty and Mohanlal
'ആവശ്യമില്ലാതെ സിനിമയെ വലിച്ചു കീറിയ ചില യൂട്യൂബേഴ്സുണ്ട്, അവരോട് മാത്രമേ ദേഷ്യമുള്ളൂ'; മെയ്യഴ​ഗന്റെ പരാജയത്തെക്കുറിച്ച് കാർത്തി

രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ പ്രതികരണം. മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. രണ്ട് പേരുടേയും അഭിനയത്തെക്കുറിച്ച് ഉര്‍വശി വിശദീകരിക്കുന്ന വിഡിയോ വൈറലാവുകയാണ്.

Urvashi about Mammootty and Mohanlal
'പ്രായം, കുടുംബം, അമ്മ, അവള്‍ക്കുമുണ്ട് ഇതെല്ലാം; ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്?'; ചോദ്യങ്ങളുമായി ശില്‍പ ബാല

''രണ്ട് പാളങ്ങളുമില്ലാതെ റെയില്‍ പാളങ്ങളുണ്ടാകില്ല. അങ്ങനെയാണ് അവര്‍. ഒരു തൂണു കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല, രണ്ട് തൂണും വേണം. സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേര്‍ച്ചയിലും മമ്മൂക്കയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയം ഭിക്ഷക്കാരനാകാനും രാജാവാകാനും ജഗതി ശ്രീകുമാറിനും മമ്മൂട്ടിയ്ക്കും പറ്റും. പക്ഷെ മോഹന്‍ലാലിന് സാധിക്കില്ല.'' ഉര്‍വശി പറയുന്നു.

''അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയുണ്ട്. അദ്ദേഹം വഴിയരികിലിരുന്ന് അമ്മാ വല്ലതും തരണേ എന്ന് പറഞ്ഞാല്‍ നല്ല കൊഴുത്ത് തടിച്ചിരിക്കുവാണല്ലോ പോയ് പണിയെടുത്ത് ജീവിക്കെടോ എന്ന് പറയും. ആര് വിശ്വസിക്കില്ല. സഹതാപം ക്രിയേറ്റ് ചെയ്യാനാകില്ല. അല്ലാത്തപക്ഷം ഭയങ്കര നടനാണ്. മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷ സരളമായി വരും. അത് എന്നും ഒരു പ്ലസ് ആയിട്ട് നില്‍ക്കും'' എന്നും അവര്‍ പറയുന്നു.

Summary

Urvashi compares Mammootty and Mohanlal. Calls them the two pillers of malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com