'ഞാൻ തിരിച്ചറിയില്ലെന്ന് അവൾ തെറ്റിദ്ധരിച്ചു, ചേർത്തു നിർത്തി പരിചയപ്പെടുത്തിയപ്പോൾ കരഞ്ഞു'

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന മഞ്ജുളയെയാണ് താരം അപ്രതീക്ഷിതമായി കണ്ടത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ർഷങ്ങൾക്കു ശേഷം തന്റെ ഒരു അനിയത്തിക്കുട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് നടൻ വിനോദ് കോവൂർ. താൻ സ്ഥിരമായി എത്തിയിരുന്ന  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന മഞ്ജുളയെയാണ് താരം അപ്രതീക്ഷിതമായി കണ്ടത്. കുട്ടിക്കാലം മുതൽ മഞ്ജുളയെ വിനോദിന് അറിയാം. വിവാഹശേഷം വർഷങ്ങളായി കണ്ടിരുന്നില്ല. പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച. താൻ അവളെ തിരിച്ചറിയില്ല എന്നാണ് അവൾ തെറ്റിദ്ധരിച്ചതെന്നും ചേർത്തു നിർത്തി പരിചയപ്പെടുത്തിയപ്പോൾ അവൾ കരഞ്ഞെന്നുമാണ് അദ്ദേഹം കുറിക്കുന്നത്. സുഹൃത്തായ ഫൈസൽ പകർത്തിയ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

വിനോദ് കോവൂരിന്റെ കുറിപ്പ് വായിക്കാം

സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം . പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു. ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ .സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.
ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ .
മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം
ഏറെ സന്തോഷം തോന്നിയ ദിനം .
അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു.
അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com