'പൃഥ്വിരാജിന്റെ വാടക ഫ്ളാറ്റിൽ ഡ്ര​ഗ് മാഫിയ, ദളിതനായ വിനായകനോട് ചോദിച്ചപോലെ നായരായ പൃഥിരാജിനോട് ചോദിക്കുന്നില്ല'

'ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പൃഥ്വിരാജ് വാടകയ്ക്ക് കൊടുത്ത ഫ്ളാറ്റിൽ നിന്ന് ഡ്ര​ഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലായതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ പൃഥ്വിരാജിനോട് ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയരാത്തതിന് എതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അറസ്റ്റിലായ ആളെ അറിയില്ലെന്നാണ് പൃഥ്വിരാജ് പൊലീസ്സിനോട് പറഞ്ഞത്, ഇത് നടിയെ ആക്രമിച്ച കേസിൽ ദിലീപ് പറഞ്ഞതുപോലെയാണെന്നാണ് കുറിക്കുന്നത്. കൂടാതെ ദളിതനായ വിനായകനെ അവഹേളിച്ചപോലുള്ള ചോദ്യങ്ങൾ ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട നായരായ പൃഥിരാജിന് നേരിടേണ്ടിവരുന്നില്ലെന്നും ഹരീഷ് കുറിച്ചു. ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാനും പൊലീസിന്റെ വിശദികരണം കേൾക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്...പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു...പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല...ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് ...നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള  അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്...പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്...അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്...കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ...ജയഹേ...ജയഹേ...ജയഹേ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com