'എട്ടാം മാസം വരെ നൃത്തം ചെയ്തു'; 37ാം വയസിൽ അമ്മയായ അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി

37ാം വയസിലാണ് താരം തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്
'എട്ടാം മാസം വരെ നൃത്തം ചെയ്തു'; 37ാം വയസിൽ അമ്മയായ അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി
Updated on
1 min read

സിനിമയിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും മലയാളികളുടെ ഇഷ്ട നായികമാരുടെ കൂട്ടത്തിലാണ് ദിവ്യ ഉണ്ണിയുടെ സ്ഥാനം. ഡാൻസും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. ‌കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. 37ാം വയസിലാണ് താരം തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ​ഗർഭകാല അനുഭവം പങ്കുവെക്കുകയാണ് താരം. 

പ്രായത്തെക്കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും തന്റേത് സാധാരണ പ്രസവം തന്നെയായിരുന്നു എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.’- ദിവ്യ ഉണ്ണി പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni) on

പ്രസവത്തിന്റെ തലേ ദിവസം വരെ താൻ തിരക്കായിരുന്നെന്നും എന്നാൽ അതിന് ശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചെന്നുമാണ് താരം പറയുന്നത്. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു.’ താരം വ്യക്തമാക്കി. ഈ വർഷം ജനുവരി 14ന് ആയിരുന്നു ഐശ്വര്യയ്ക്ക് താരം ജന്മം നൽകുന്നത്. താരത്തിന്റെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് ഐശ്വര്യ. ആദ്യ ബന്ധത്തിൽ താരത്തിന് രണ്ട് മക്കളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com