

മുംബൈ: നായിക നടിയുടെ നഗ്നരംഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിന് സംവിധായകൻ അറസ്റ്റിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയാണ് നടിയുടെ ബാത്റൂം രംഗങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഹ്രസ്വ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്.
ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു. വർമയുടെ മുംബൈ അന്ധേരിയിലെ ഓഫീസിൽ വെച്ചായിരുന്നു രംഗം ഷൂട്ട് ചെയ്തത്.
ചിത്രീകരണത്തിനിടെ തന്റെ ടവൽ സ്ഥാനം തെറ്റിപ്പോയി. താനറിയാതെ ഈ രംഗങ്ങളെല്ലാം സംവിധായകൻ ഷൂട്ട് ചെയ്തു. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ താൻ ഈ രംഗങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു.
എന്നാൽ ഏതാനും ദിവസങ്ങൾക്കകം ഈ ബാത്റൂം രംഗങ്ങൾ യൂ ട്യൂബിലും സോഷ്യൽ മീഡിയയിലും അപ്ലോഡ് ചെയ്തതായി സുഹൃത്തുക്കൾ വഴി അറിഞ്ഞു. ചിത്രങ്ങൾ ചില പോൺ സൈറ്റുകളിലും അപ്ലോഡ് ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് നടി പറഞ്ഞു.
അറസ്റ്റിലായ സംവിധായകൻ ഉപേന്ദ്രകുമാർ വർമയെ ഏപ്രിൽ അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംവിധായകന്റെ മൊബൈൽ, ലാപ്ടോപ് തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നടി പരാതി നൽകിയതിനെ തുടർന്ന് ജനുവരി മുതൽ ഇയാൾ ഒളിവിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates