നസറുദ്ദീന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഹൈന്ദവ സംഘടന; പാക്ക് ടിക്കറ്റ് കിട്ടിയത് പൊലീസുകാരനേക്കാള്‍ പ്രാധാന്യം പശുവിനുണ്ടെന്ന പരാമര്‍ശത്തിന് 

പാക്കിസ്ഥാന്റെ സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്
നസറുദ്ദീന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഹൈന്ദവ സംഘടന; പാക്ക് ടിക്കറ്റ് കിട്ടിയത് പൊലീസുകാരനേക്കാള്‍ പ്രാധാന്യം പശുവിനുണ്ടെന്ന പരാമര്‍ശത്തിന് 
Updated on
1 min read

ബുലന്ദഹര്‍ കലാപത്തെക്കുറിച്ചുള്ള നടന്‍ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ നടനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈന്ദവ സംഘടനകള്‍. നസറുദ്ദീന്‍ ഷാ രാജ്യദ്രേഹിയും പാക് ചാരനുമാണെന്നാണ് ഇവരുടെ ആരോപണം. കൂടാതെ നടന് പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി. 

പാക്കിസ്ഥാന്റെ സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ടിക്കറ്റിന് 14,691 രൂപയാണെന്നും ഡാനി പറഞ്ഞു. ഒരു പൊലീസിന്റെ മരണത്തിനേക്കാള്‍ പശുവിന്റെ കൊലയ്ക്ക് പ്രാധാന്യം ലഭിക്കുന്നത് തന്നെ ഞെട്ടിച്ചു എന്ന നവാസുദ്ധീന്റെ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 

നസറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ ഭയമാണെങ്കില്‍ പാക്കിസ്ഥാനില്‍ പോണം. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന അദ്ദേഹത്തിന് വേണ്ടി ഓഗസ്റ്റ് 14 ലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ മറ്റാര്‍ക്കെങ്കിലും പേടിയുണ്ടെങ്കില്‍ അവര്‍ക്കുകൂടി പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തു നല്‍കും. അമിത് ജാനി പറഞ്ഞു. 

എന്നാല്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പറഞ്ഞതിന് തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണെന്നാണ് നസറുദ്ദീന്‍ ചോദിക്കുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയുള്ള ഒരു ഇന്ത്യക്കാരനായാണ് ഞാന്‍ സംസാരിച്ചത്. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് പറയുമ്പോള്‍ തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണ്.അദ്ദേഹം ചോദിച്ചു. അവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെങ്കില്‍ തനിക്കും അവകാശമുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com