പിറന്നാളിന് മകൾ കൂടെയില്ല, അനാഥക്കുട്ടികൾക്കൊപ്പം കേക്കുമുറിച്ച് ബാല; അമൃതയ്ക്കൊപ്പം പാപ്പുവിന്റെ ആഘോഷം

ശരണാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് പാപ്പുവിന്റെ പിറന്നാൾ താരം ആഘോഷമാക്കിയത്
പിറന്നാളിന് മകൾ കൂടെയില്ല, അനാഥക്കുട്ടികൾക്കൊപ്പം കേക്കുമുറിച്ച് ബാല; അമൃതയ്ക്കൊപ്പം പാപ്പുവിന്റെ ആഘോഷം
Updated on
2 min read

ടൻ ബാലയുടേയും ​ഗായിക അമൃതയുടേയും മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്കൊപ്പം പാപ്പു ​ഗംഭീരമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. മകളുടെ അസാന്നിധ്യത്തിൽ വ്യത്യസ്തമായ പിറന്നാൾ ആഘോഷമാണ് ബാല മകൾക്കായി ഒരുക്കിയത്. അനാഥകുട്ടികൾക്കൊപ്പമായിരുന്നു ബാലയുടെ ആഘോഷം. ശരണാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് പാപ്പുവിന്റെ പിറന്നാൾ താരം ആഘോഷമാക്കിയത്. 

ഇന്ന് എന്റെ മകളുടെ പിറന്നാളാണ്. എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ... ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും- വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു. കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു.  ശരണാലയത്തിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും അവർക്ക് ഭക്ഷണം നൽകിയുമായിരുന്നു ബാല കൂടെയില്ലാത്ത മകളുടെ പിറന്നാൾ ആഘോഷമാക്കിയത്.

അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ആഘോഷമായിട്ടാണ് പാപ്പു പിറന്നാൾ ആഘോഷിച്ചത്. പുത്തനുടുപ്പിൽ സുന്ദരിയായിരുന്നു പാപ്പു. ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നേരത്തെ പാപ്പുവിന് പിറന്നാളാംശസകള്‍ നേര്‍ന്ന് ബാല പങ്കുവച്ച ഹൃദയസ്പര്‍ശിയായ വിഡിയോയും കുറിപ്പും വൈറലായിരുന്നു. 'അപ്പ എപ്പോഴും അടുത്തു തന്നെയുണ്ടെന്നും പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ലെങ്കിലും  ഞാൻ നിന്നെ കണ്ടിരിക്കുമെന്നും താരം കുറിച്ചു.  2010ല്‍ വിവാഹിതരായ ഇവര്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019 ലാണ് ഇരുവരും വിവാഹമോചിതരായത്. പിരിഞ്ഞു താമസിക്കുന്ന കാലം മുതൽ അമൃതയ്ക്കൊപ്പമാണ് പാപ്പു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com