'മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലിയുടെ വിളിയെത്തി, ഉറപ്പുണ്ടായിരുന്നു ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്'

സിനിമയിലെ സഹപ്രവർത്തകരെ വിളിച്ച് സുഖവിവരം അന്വേഷിക്കാനും മോഹൻലാൽ സമയം കണ്ടെത്തുന്നുണ്ട്
'മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലിയുടെ വിളിയെത്തി, ഉറപ്പുണ്ടായിരുന്നു ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന്'
Updated on
1 min read


ലോക്ക്ഡൗണിൽ മോഹൻലാലിന്റെ ഫോൺവിളി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് പേര‌ടി. നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നേരത്തെ അറിഞ്ഞിട്ടുണ്ട്. അതിനാൽ ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് അറിയാമായിരുന്നു എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്. തന്റെ പുതിയ വീടിന്റെ താമസത്തിന് എത്താനായില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചെന്നും താരം കുറിച്ചു. റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പം ഹരീഷ് പേരടി ഒന്നിച്ച് അഭിനയിച്ചിരുന്നു. 

ലോക്ക്ഡൗണിനെ തുടർന്ന് സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി താരം എത്തിയിരുന്നു. കൂടാതെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും താരം പങ്കാളിയാണ്. സിനിമയിലെ സഹപ്രവർത്തകരെ വിളിച്ച് സുഖവിവരം അന്വേഷിക്കാനും മോഹൻലാൽ സമയം കണ്ടെത്തുന്നുണ്ട്. 

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ ...പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു...അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com