മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രമായ ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍ വീണ്ടും വിവാദത്തിൽ. ചിത്രത്തില്‍ മൻമോഹൻ സിങിനെ അവതരിപ്പിക്കുന്ന അനുപം ഖേറിനെതിരെ കോടതിൽ കേസ്. അനുപം ഖേറിനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കുമാര്‍ ഓജ എന്ന വക്കീലാണ് കേസ് നല്‍കിയത്. ചിത്രം മൻമോഹൻ സിങിന്റെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്.
മുസാഫര്‍പുര്‍ സിജിഎം കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. ചിത്രം നിരോധിക്കണമെന്ന് നേരത്തെ ആവശ്യവുമുയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദം. എട്ടിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി വാദം കേള്‍ക്കും.
പ്രധാനമന്ത്രിയായി അഭിനയിക്കുന്ന അനുപം ഖേറിനും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്നയ്‍ക്കും സോണിയാ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മൻ നടി സുസൻ ബെര്‍നെര്‍ടിനും മറ്റ് അഭിനേതാക്കള്‍ക്കുമെതിരെയുമാണ് കേസ്. സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും കേസ് നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകം ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates