സുശാന്തിന്റെ കുടുംബത്തിനൊപ്പം നിന്നത് തെറ്റായിപ്പോയി; തുറന്നടിച്ച് സന്ദീപ്

അവന്റെ മറ്റ് സുഹൃത്തക്കളൊന്നും ഇല്ലാത്തതുകൊണ്ട് സഹോദരി ഒറ്റയ്ക്കായതുകൊണ്ട് അവിടത്തെ കാര്യങ്ങളെല്ലാം ഞാന്‍ ഏറ്റെടുത്തു
സുശാന്തിന്റെ കുടുംബത്തിനൊപ്പം നിന്നത് തെറ്റായിപ്പോയി; തുറന്നടിച്ച് സന്ദീപ്
Updated on
1 min read

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇതിനോടകം ചോദ്യം ചെയ്തത്. ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നടി റിയ ചക്രകബര്‍ത്തിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ സുശാന്തിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് സിങ്. സുശാന്തിന്റെ മരണത്തിന് ശേഷം താരത്തിന്റെ കുടുംബത്തിനൊപ്പം നിലകൊണ്ടത് തെറ്റായിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറയുന്നത്. 

ഇന്ന് എനിക്ക് തോന്നുന്നത് സുശാന്തിന്റെ വീട്ടില്‍ പോയി അവര്‍ക്കൊപ്പം നിലകൊണ്ടത് തെറ്റാന്ന്. അവര്‍ക്ക് ആവശ്യമുള്ള സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കാതെ സെല്‍ഫിഷായി അഭിനയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതാണ് ശരി എന്ന് കരുതിയാണ് താരത്തിന്റെ മരണദിവസം താന്‍ സുശാന്തിന്റെ വീട്ടില്‍ പോയത്. അവന്റെ മറ്റ് സുഹൃത്തക്കളൊന്നും ഇല്ലാത്തതുകൊണ്ട് സഹോദരി ഒറ്റയ്ക്കായതുകൊണ്ട് അവിടത്തെ കാര്യങ്ങളെല്ലാം ഞാന്‍ ഏറ്റെടുത്തു. എന്റെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് ഒരിക്കലും തെറ്റല്ല- സന്ദീപ് പറഞ്ഞു. 

സുശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധി കുറിപ്പുകള്‍ സന്ദീപ് പങ്കുവെച്ചിരുന്നു. എന്നാല്‍ താരവുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു കാമുകി റിയ ചക്രബര്‍ത്തിയുടേയും താരത്തിന്റെ കുടുംബത്തിന്റേയും പ്രതികരണം. ഇതിന് പിന്നാലെ സുശാന്തുമായുള്ള ബന്ധത്തെക്കുറിച്ചറിയാന്‍ സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സുശാന്തുമായുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും സന്ദീപ് പങ്കുവെച്ചിരുന്നു. സൗഹൃദത്തിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അറിഞ്ഞില്ല എന്നു പറഞ്ഞുകൊണ്ടാണ് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com