സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരാറുണ്ടോ? ഇനിവേണ്ട, കുവൈത്തില്‍ മുന്നറിയിപ്പ്

Warning in Kuwait
പ്രതീകാത്മക ചിത്രം Pexels
Edited By:
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തിലേക്കോ രാജ്യത്തിന് പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു.

Warning in Kuwait
എല്‍ നിനോ: 'മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യതയില്ല'; വ്യാജ മുന്നറിയിപ്പുകള്‍ക്കെതിരെ യുഎഇ കാലാവസ്ഥാ കേന്ദ്രം

ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു. അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത കേസുകളില്‍, വിദേശത്തുനിന്ന് മറ്റുള്ളവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് യാത്രക്കാരെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു.

കുവൈത്തിലെ വ്യക്തികള്‍ക്ക് നല്‍കാനുള്ള മരുന്നാണെന്ന് വിശ്വസിച്ചാണ് ഇവര്‍ക്ക് പാക്കറ്റുകള്‍ നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ കൈവശമുള്ള വസ്തുക്കളില്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തിയാല്‍ അത് മറ്റൊരാള്‍ നല്‍കിയതാണെങ്കിലും യാത്രക്കാരന്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം പറഞ്ഞു.

Warning in Kuwait
വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ
Warning in Kuwait
ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം, ലൈസന്‍സും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധം; കുവൈത്തില്‍ പുതിയ നിയമം
Summary

Don’t Carry Bags or Parcels for Others, Warning in Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com