ദുബൈ: രാജ്യത്ത് വിസ തട്ടിപ്പ് നടത്തിയ സംഘത്തിന് വൻ തുക പിഴ വിധിച്ചു ദുബൈ കോടതി. സംഘത്തിൽ 161 പേരാണ് ഉണ്ടായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 152 ദശലക്ഷം ദിർഹമാണ് പിഴ ചുമത്തിയത്. മുഴുവൻ പ്രതികളെ നാടുകടത്തണമെന്നും കോടതി വിധിയിൽ പറയുന്നു.
വ്യാജ കമ്പനികളുണ്ടാക്കിയ ശേഷമായിരുന്നു പ്രതികൾക്കു തട്ടിപ്പ് നടത്തിയിരുന്നത്. കടലാസ് കമ്പനികളുടെ അഡ്രസ് ഉപയോഗിച്ച് വിവിധ രാജ്യത്തിൽ നിന്നുള്ളവർക്ക് വിസ കച്ചവടം നടത്തുക ആയിരുന്നു.
അതിന് ശേഷം യാതൊരു മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടി. ഇതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ദുബൈ സിറ്റിസൺഷിപ്പ് ആൻഡ് റസിഡൻസി കോടതി ഈ കേസിൽ വാദം കേൾക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വലിയ തുക പിഴ ശിക്ഷ വിധിച്ചത്.
ഇതേ പ്രതികൾ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും പേരിലും എൻട്രി പെർമിറ്റുകൾ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ മറ്റൊരു കേസിൽ 21 പ്രതികൾക്ക് കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു. താമസ, തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates