ഇ-സ്കൂട്ടർ : കുട്ടികൾ ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം,രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണം; കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

അതിവേഗ സ്‌കൂട്ടർ അല്ലെങ്കിൽ മോഡിഫൈഡ് സ്കൂട്ടർ ഓടിക്കാൻ കുട്ടിയെ അനുവദിക്കുന്നത് അപകടകരമായ ഒരു ഉപകരണം അവരുടെ കൈകളിൽ വയ്ക്കുന്നതിന് തുല്യമാണെന്ന് ദുബൈ പൊലീസ്
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police enforces new e-scooter regulations, including mandatory registration and parental responsibility.Dubai RTA
Updated on
2 min read

ദുബൈ: കുട്ടികൾ സുരക്ഷിതമല്ലാത്ത രീതിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് മാതാപിതാക്കളെ നിയമപരമായി ഉത്തരവാദികളാക്തുന്ന നിയമം കൊണ്ടുവരാൻ ദുബൈ. റോഡുകളിലെ അപകടസാധ്യതകൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ കരട് നിയമപ്രകാരമാണ് ഇത്. .

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി ഏകോപിപ്പിച്ച് ദുബൈ പൊലീസ് തയ്യാറാക്കിയ കരട് നിയമത്തിലാണ് കർശനമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നത്.

Dubai Police e-scooter rules registration number plate mandatory parents responsible misuse children
യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല, രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്കൂട്ടറുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ കഴിയുന്ന രീതിയിൽ മോഡിഫൈ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.

ഒരുകാലത്ത് വിനോദ ഉപകരണങ്ങളായി കാണപ്പെട്ടിരുന്ന ഇ- സ്കൂട്ടറുകൾ ഗുരുതരമായ സുരക്ഷാ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ പൊലിസ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, അവ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ യഥാർത്ഥ അപകടമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Dubai Police e-scooter rules registration number plate mandatory parents responsible misuse children
ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും അഭിനയിച്ചുള്ള തട്ടിപ്പ് വർദ്ധിക്കുന്നതായി ദുബൈ പൊലീസി​ന്റെ മുന്നറിയിപ്പ്

മാതാപിതാക്കൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം.

കരട് നിയമപ്രകാരം, കുട്ടികൾ സ്കൂട്ടറുകൾ ദുരുപയോഗം ചെയ്താൽ മാതാപിതാക്കളോ രക്ഷിതാക്കളോ ഉത്തരവാദികളായിരിക്കും. മാറ്റങ്ങൾ വരുത്തൽ, അമിത വേഗത അല്ലെങ്കിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കൽ, മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുന്ന സംഭവങ്ങൾ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലാകും ഈ നടപടി.

അതിവേഗ സ്‌കൂട്ടർ അല്ലെങ്കിൽ മോഡിഫൈഡ് സ്കൂട്ടർ ഓടിക്കാൻ കുട്ടിയെ അനുവദിക്കുന്നത് അപകടകരമായ ഒരു ഉപകരണം അവരുടെ കൈകളിൽ വയ്ക്കുന്നതിന് തുല്യമാണെന്നും, അതുവഴി ഉണ്ടാകുന്ന ഏതൊരു സംഭവത്തിനും മാതാപിതാക്കളെ നിയമപരമായി ബാധ്യസ്ഥരാക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകളും

മോഷണം പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവ ഉപയോഗിക്കുന്നത് തടയുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി, ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർബന്ധിത രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തലും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Dubai Police e-scooter rules registration number plate mandatory parents responsible misuse children
പാർക്ക് ചെയ്ത് സാധാനം വാങ്ങൂ, പാർക്കിങ് ഫീസ് ക്യാഷ്ബാക്കായി നേടൂ; 'സ്പോട്ട്സ് ഫോർ ഷോപ്സ്' പദ്ധതിയുമായി പാർക്കിൻ ദുബൈ

ഏറ്റവും ആശങ്കാജനകമായ പ്രവണതകളിലൊന്ന് സ്കൂട്ടറുകളുടെ യഥാർത്ഥ സ്പെസിഫിക്കേഷനുകൾക്കപ്പുറം പരിഷ്കരിക്കലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷാ പരിധികളോടെ വിൽക്കുമ്പോൾ, ചിലത് പുറത്തുള്ള വർക്ക്ഷോപ്പുകളിൽ സംവിധാനങ്ങൾ ഉപയോഗിച്ച് വേഗത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനായി മാറ്റം വരുത്തുന്നു, ഇത് ഫലപ്രദമായി ലൈസൻസില്ലാത്ത അതിവേഗ വാഹനങ്ങളാക്കി മാറ്റുന്നു.

കുട്ടികളുടെ പ്രായത്തിനോ ഉദ്ദേശിച്ച ഉപയോഗത്തിനോ അനുയോജ്യമല്ലെന്ന് അറിഞ്ഞിട്ടും ചില മാതാപിതാക്കൾ സ്കൂട്ടറുകൾ വാങ്ങുന്നതിനാൽ പലപ്പോഴും രക്ഷാകർതൃ മേൽനോട്ടം കുറവാണെന്നും അന്വേഷണങ്ങൾ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്.

Dubai Police e-scooter rules registration number plate mandatory parents responsible misuse children
18 വർഷത്തെ തുടർച്ചയായ സേവനം, ഓടിയത് 20 ലക്ഷം കിലോമീറ്റർ; ലോക റെക്കോർഡ് സൃഷ്ടിച്ച് ദുബൈ ബസ്സുകൾ

നിലവിലെ നിയമങ്ങൾ

നിലവിലുള്ള നിയന്ത്രണങ്ങൾ പ്രകാരം റൈഡർമാർ ആർ‌ടി‌എ പെർമിറ്റ് നേടുകയും നിയുക്ത ട്രാക്കുകൾ മാത്രം ഉപയോഗിക്കുകയും വേണം. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധിയുള്ള റോഡുകളിലും എതിരെ വാഹനങ്ങൾ വരുന്ന പ്രദേശങ്ങളിലും വാഹനമോടിക്കുന്നത് ഒഴിവാക്കുകയും വേണം.

ഹെൽമെറ്റ്, റിഫ്ലക്ടീവ് വെസ്റ്റുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്ന് നിയമം നിർബന്ധിക്കുന്നുണ്ട്, അനുവദനീയമായ ഇടങ്ങളിലൊഴികെ യാത്രക്കാരെ കയറ്റുന്നതിനും കാൽനടയാത്രക്കാരുടെ ഇടങ്ങളിൽ വാഹനമോടിക്കുന്നതിനും നിരോധനമുണ്ട്.

ലെയ്ൻ ലംഘനങ്ങൾക്കോ ​​ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനോ 200 ദിർഹം മുതൽ പിഴയും, അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനോ യാത്രക്കാരെ കയറ്റുന്നതിനോ 300 ദിർഹം മുതൽ പിഴയും, മറ്റ് സുരക്ഷാ ലംഘനങ്ങൾക്ക് അധിക പിഴകളും നിലവിലെ നിയമപ്രകാരം തന്നെ നേരിടേണ്ടി വരും.

Summary

Gulf News: Dubai Police introduces strict e-scooter regulations, making parents responsible for misuse by children. Registration and number plates are now mandatory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com